കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ പ്രധാനമായും എജി കോടതിക്കു പുറത്തു നടത്തിയ ശ്രമങ്ങള്‍ എന്തൊക്കെയാണ് എജിക്കയച്ച കത്തില്‍ റാവല്‍ സൂക്ഷ്മമായി വിശദീകരിക്കുന്നുണ്ട്. പ്രത്യേകിച്ചും ജനുവരി 24, ഏപ്രില്‍ 6, 8, 12, 24 എന്നീ അഞ്ച് ദിവസങ്ങളിലെ പ്രധാനസംഭവങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചതാണ് പുറത്തായത്.
കല്‍ക്കരി അഴിമതിയെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ജനുവരി 24ന് സിബിഐയെ പ്രതിനിധീകരിച്ച് റാവല്‍ രംഗത്തെത്തുന്നതാണ് ആദ്യത്തേത്. അതോടൊപ്പം അദ്ദേഹവും എജിയും മന്ത്രി അശ്വനികുമാറിനെ നേരിട്ടുകാണുകയും സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിനെതിരെ എജി ഉപദേശം നല്‍കുകയും ചെയ്തു. നിലവിലെ അന്വേഷണ വിവരം മാത്രം ഫയല്‍ ചെയ്താല്‍ മതിയെന്നായിരുന്നു എജിയുടെ ഉപദേശം. സിബിഐയോ അതിന്റെ കൗണ്‍സില്‍ റാവലോ അല്ല സത്യവാങ്മൂലം മാറ്റി സ്ഥിതിവിവരം ഫയല്‍ ചെയ്യാനുള്ള തീരുമാനമെടുത്തത്, മറിച്ച് എജിയാണ്.
സിബിഐയുടെ അന്വേഷണവിവരമടങ്ങിയ റിപ്പോര്‍ട്ടുമായി തന്നെയും അശ്വനിയെയും ഉച്ചയ്ക്ക് 12.30ന് അടുത്തുള്ള ഓഫീസില്‍ വന്ന് കാണാന്‍ എജി റാവലിന് സന്ദേശമയച്ചതാണ് രണ്ടാമത്തേത്. അതാകട്ടെ മാര്‍ച്ച് ആറിനായിരുന്നു.
ആ കൂടിക്കാഴ്ചയിലാണ് കരട് റിപ്പോര്‍ട്ടുകളിലൊന്ന് സിബിഐ അശ്വനിയെയും എജിയെയും കാണിക്കുന്നത്. അശ്വനിയും എജിയും റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ തിരുത്തണമെന്ന് സിബിഐയോട് അഭിപ്രായപ്പെട്ടു. എജിക്ക് മറ്റ് ചില ജോലികളുണ്ടായിരുന്നതിനാല്‍ റാവലിനോടും സിബിഐ ഉദ്യോഗസ്ഥരോടും അന്ന് വൈകിട്ട് 4.30ന് തന്റെ വീട്ടിലെ ഓഫീസില്‍ മറ്റ് റിപ്പോര്‍ട്ടുകളുമായി വന്ന് കാണാന്‍ എജി ആവശ്യപ്പെട്ടു. സമ്മര്‍ദത്തിന് വഴങ്ങി തയ്യാറാക്കിയ റിപ്പോര്‍ട്ടുമായി സിബിഐ ഉദ്യോഗസ്ഥര്‍ അവിടെയെത്തി എജിയോടാലോചിച്ച് റാവലിന്റെ സാന്നിധ്യത്തില്‍ തിരുത്തലുകള്‍ നടത്തി.
മൂന്നാമത്തേത് ഏപ്രില്‍ എട്ടിനായിരുന്നു. 2013 ഏപ്രില്‍ 12ന് സിബിഐ അന്വേഷണ വിവരം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് റാവല്‍ വ്യക്തമാക്കുമ്പോള്‍ എജിയും ഒപ്പമുണ്ടായിരുന്നു.
നാലാമത്തേത് ഏപ്രില്‍ 12നാണ്, മുദ്രവച്ച റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന എജി താനോ സര്‍ക്കാരിലെ മറ്റാരെങ്കിലുമോ ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് ജഡ്ജിമാരോട് പറഞ്ഞു. റാവലും ഈ കള്ളം കോടതിയോട് ആവര്‍ത്തിച്ചു. കള്ളക്കളി തിരിച്ചറിഞ്ഞ കോടതി സിബിഐ ഡയറക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.
അഞ്ചാമത്തേത് ഏപ്രില്‍ 26നായിരുന്നു. അന്ന് സിബിഐ ഡയറക്ടര്‍ രാജ്യത്തെയും കോടതിയെയും ഒരു പോലെ ഞെട്ടിച്ചു. കോടതി സംശയിച്ചത് എന്താണോ അത് ശരിവച്ചുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ ഏജന്‍സിയുടെ രഹസ്യറിപ്പോര്‍ട്ട് സര്‍ക്കാരുമായി പങ്കുവച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിയമമന്ത്രിയും എജിയും മാത്രമല്ല പ്രധാനമന്ത്രിയുടെ ഓഫീസും സിബിഐ റിപ്പോര്‍ട്ട് കണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റാവലിന്റെ കക്ഷികൂടിയായ സിബിഐ റാവല്‍ വാക്കുമാറ്റിപ്പറയുന്നവനാണെന്ന് സിബിഐ ആരോപിച്ചു. ഇതില്‍ കുപിതനായ റാവല്‍ എന്താണ് സംഭവിച്ചതെന്ന് എജിക്കയച്ച കത്തില്‍ പറഞ്ഞത് പുറത്തുവിട്ട ശേഷം സ്ഥാനത്ത് നിന്നും രാജിവച്ചു. ഈ വിശേഷപ്പെട്ട സംഭവങ്ങളാണ് എജി സ്വയം കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചെന്ന സത്യം പുറത്തുവരാന്‍ കാരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: