ന്യൂദല്‍ഹി: കക്കൂസ് മാലിന്യ സംസ്കരണത്തിനു നടപടി സ്വീകരിക്കാത്ത കേരള സര്‍ക്കാരിനു സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. പ്ലാന്റുകള്‍ സ്ഥാപിക്കാത്തതു കേരളത്തിന് അപമാനകരമെന്നു കോടതി. വിഷയത്തില്‍ വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു.
94 ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്ത് ആവശ്യത്തിനു മാലിന്യ നിര്‍മാജന പ്ലാന്റുകള്‍ ഇല്ലാത്തതു ലജ്ജാകരമാണ്. കക്കൂസ് മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കേന്ദ്രീകൃത സംവിധാനങ്ങളില്ല. സര്‍ക്കാരിന്റെ ഭാഗത്തു വന്‍വീഴ്ച സംഭവിച്ചെന്നു ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
മാലിന്യ നിര്‍മാജന പ്ലാന്റ് സ്ഥാപിക്കുന്നതു സംബന്ധിച്ചു ഹൈക്കോടതി 2011ല്‍ വിധി പുറപ്പെടുവിച്ചിരുന്നു. എല്ലാ ജില്ലകളിലും പ്ലാന്റ് സ്ഥാപിക്കണമെന്നായിരുന്നു വിധി. ഈ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരാണു സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: