Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചെന്നൈ റെയ്നോത്സവത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2013, 11:21 pm IST
inCricket

ചെന്നൈ: ചെന്നൈ സൂപ്പര്‍കിംഗ്സിന്‌ തുടര്‍ച്ചയായ ഏഴാം വിജയം. ഇന്നലെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ കിംഗ്സ്‌ ഇലവന്‍ പഞ്ചാബിനെ ധോണിപ്പട 15 റണ്‍സിന്‌ മുട്ടുകുത്തിച്ചാണ്‌ തുടര്‍ച്ചയായ ഏഴാം വിജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ സുരേഷ്‌ റെയ്നയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ (100 നോട്ടൗട്ട്‌) കരുത്തില്‍ 20 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 186 റണ്‍സ്‌ അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സ്‌ ഇലവന്‌ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ചെന്നൈയുടെ ബ്രാവോയാണ്‌ മത്സരം അവര്‍ക്കനുകൂലമാക്കിയത്‌. കിംഗ്സ്‌ ഇലവന്‌ വേണ്ടി ഷോണ്‍ മാര്‍ഷ്‌ 72 റണ്‍സും മില്ലര്‍ 51 റണ്‍സ്‌ നേടി പുറത്താകാതെയും നിന്നു. 53 പന്തുകളില്‍ 7 ബൗണ്ടറിയും 6 സിക്സറുമടക്കം 100 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന സുരേഷ്‌ റെയ്നയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. 11 മത്സരങ്ങളില്‍ നിന്ന്‌ 9 വിജയവും രണ്ട്‌ പരാജയവുമടക്കം 18 പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ ഒന്നാം സ്ഥാനത്ത്‌ തുടരുന്നു. പഞ്ചാബ്‌ കിംഗ്സ്‌ ഇലവന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്‌. 10 മത്സരങ്ങളില്‍ നിന്ന്‌ നാല്‌ വിജയവും ആറ്‌ പരാജയവുമാണ്‌ പഞ്ചാബിന്‌ സ്വന്തമായിട്ടുള്ളത്‌.

നേരത്തെ ടോസ്‌ നേടിയ ചെന്നൈ നായകന്‍ ധോണി ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റ്‌ സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ റെയ്നയും ഹസ്സിയും ചേര്‍ന്നതോടെ ചെന്നൈ പിടിമുറുക്കി. 18 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയും ഒരു സിക്സറുമടക്കം 18 റണ്‍സ്നേടിയ വൃദ്ധിമാന്‍ സാഹയാണ്‌ ആദ്യം മടങ്ങിയത്‌. അവാനയുടെ പന്തില്‍ ഷോണ്‍ മാര്‍ഷാണ്‌ സാഹയെ പിടികൂടിയത്‌. ചെന്നൈയുടെ രണ്ടാം വിക്കറ്റ്‌ നേടുന്നതിന്‌ കിംഗ്സ്‌ ഇലവന്‌ 11.1 ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. സ്കോര്‍ 82 എത്തിയപ്പോള്‍ 29 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളോടെ 35 റണ്‍സെടുത്ത ഹസ്സിയെ പിയൂഷ്‌ ചൗളയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഗുര്‍കീരത്‌ സിംഗ്‌ സ്റ്റാമ്പ്‌ ചെയ്തു. ഹസ്സിക്ക്‌ പിന്നാലെ വന്ന ധോണി (2) പെട്ടെന്ന്‌ റണ്ണൗട്ടായെങ്കിലും പിന്നാലെയെത്തിയ ആല്‍ബി മോര്‍ക്കല്‍ റെയ്നക്ക്‌ മികച്ച പിന്തുണ നല്‍കി.

16 എന്തില്‍ മോര്‍ക്കല്‍ രണ്ടു ഫോറും ഒരു സിക്സറും അടിച്ച്‌ 23 റണ്‍സെടുത്തു അവാനയുടെ പന്തില്‍ മില്ലര്‍ക്ക്‌ പിടി നല്‍കി മടങ്ങുമ്പോള്‍ ചെന്നൈ സ്കോര്‍ നാലിന്‌ 166 റണ്‍സ്‌ എന്ന നിലയിലെത്തി. അവസാന ഓവറില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ റെയ്നക്ക്‌ 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്‌. ആദ്യ പന്തില്‍ റണ്ണൊന്നുമെടുക്കാന്‍ കഴിയാതിരുന്ന റെയ്ന അടുത്ത പന്തില്‍ രണ്ട്‌ റണ്‍സും മൂന്നാം പന്തില്‍ സിക്സറും നാലാം പന്തില്‍ രണ്ട്‌ റണ്‍സും അഞ്ചാം പന്തില്‍ ഒരു റണ്‍സും നേടിയാണ്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌. ഇതോടെ ഐപിഎല്ലിലും രാജ്യാന്തര ട്വന്റി20 യിലും സെഞ്ച്വറി തികച്ച ഏക ഇന്ത്യന്‍ കളിക്കാരനായി റെയ്ന മാറി. മെല്ലെ തുടങ്ങിയ റെയ്ന പിന്നീട്‌ സിക്സറുകളും ബൗണ്ടറികളും പറത്തി ക്രീസില്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. റെയ്നയുടെ ഈ പ്രകടനത്തിന്‌ മുന്നില്‍ പഞ്ചാബ്‌ കിംഗ്സ്‌ ഇലവന്‍ ബൗളര്‍മാര്‍ വിറങ്ങലിച്ചുനില്‍ക്കുന്നതാണ്‌ സ്റ്റേഡിയം കണ്ടത്‌. രവിന്ദ്ര ജഡേജ അഞ്ച്‌ റണ്‍സ്‌ സംഭാവന ചെയ്തു. പഞ്ചാബ്‌ കിംഗ്സ്‌ ഇലവന്‌ വേണ്ടി അവാന രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

187 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പഞ്ചാബ്‌ കിംഗ്സ്‌ ഇലവനും മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. സ്കോര്‍ 13-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത പൊമര്‍ബാഷിനെ മോഹിത്‌ ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട്‌ സ്കോര്‍ 36-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത മന്‍ദീപ്‌ സിംഗിനെ മോഹിത്‌ ശര്‍മ്മ റെയ്നയുടെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷോണ്‍ മാര്‍ഷും ഡേവിഡ്‌ ഹസ്സിയും ഒത്തുചേര്‍ന്നതോടെ കിംഗ്സ്‌ ഇലവന്‍ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തി. സ്കോര്‍ 10.3 ഓവറില്‍ 73-ല്‍ എത്തിയപ്പോള്‍ 16 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 22 റണ്‍സെടുത്ത ഡേവിഡ്‌ ഹസ്സിയെ പഞ്ചാബിന്‌ നഷ്ടമായി. അശ്വിന്റെ പന്തില്‍ ബ്രാവോക്ക്‌ ക്യാച്ച്‌ നല്‍കിയാണ്‌ ഹസ്സി മടങ്ങിയത്‌. ഹസ്സിക്ക്‌ പിന്നാലെ ക്രീസിലെത്തിയ ഡേവിഡ്‌ മില്ലര്‍ മാര്‍ഷിന്‌ മികച്ച പിന്തുണ നല്‍കി. പിന്നീട്‌ ഇരുവരും തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന്‌ തീകൊളുത്തിയപോലെ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ സ്കോറിംഗിനും റോക്കറ്റ്‌ വേഗം കൈവന്നു. 13-ാ‍ം ഓവറില്‍ പഞ്ചാബ്‌ സ്കോര്‍ 100 കടന്നു. അധികം വൈകാതെ ഷോണ്‍ മാര്‍ഷ്‌ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 34 പന്തില്‍ നിന്ന്‌ ആറ്‌ ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കമാണ്‌ മാര്‍ഷ്‌ 50-ലെത്തിയത്‌. ഇരുവരും ചേര്‍ന്ന്‌ 19 ഓവറില്‍ സ്കോര്‍ 168-ല്‍ എത്തിച്ചു.

ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്‌. എന്നാല്‍ അവസാന ഓവര്‍ എറിയാനെത്തിയ ഡ്വെയ്ന്‍ ബ്രാവോ കിംഗ്സ്‌ ഇലവന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ആദ്യ പന്തില്‍ ഷോണ്‍ മാര്‍ഷിനെ ബ്രാവോ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ചെന്നൈയ്‌ക്ക്‌ വിജയപ്രതീക്ഷയായി. തൊട്ടടുത്ത പന്തില്‍ ഗുര്‍കീരത്‌ സിംഗിനെ ഹസ്സിയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ രണ്ട്‌ റണ്‍സെടുത്ത്‌ മില്ലര്‍ അര്‍ദ്ധശതകം തികച്ചു. 25 പന്തില്‍ നിന്ന്‌ 5 ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കമാണ്‌ മില്ലര്‍ 50ല്‍ എത്തിയത്‌. എന്നാല്‍ അഞ്ചാം പന്തില്‍ രാജഗോപാല്‍ സതീഷിനെ ബ്രാവോ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയതോടെ 15 റണ്‍സിന്റെ മികച്ച വിജയം ധോണിപ്പടക്ക്‌ സ്വന്തമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.