ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് ദല്‍ഹിയില്‍ കഴിയുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് രാജ്നാഥ്സിംഗ് ആവശ്യപ്പെട്ടു. ദല്‍ഹിയിലെ ബിജ്വാസനിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ പ്രസിഡന്റ് സ്ഥലം സന്ദര്‍ശിക്കണമെന്നും അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കണമെന്നും രാജ്നാഥ്സിംഗ് പറഞ്ഞു. പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. അതിക്രൂരമായ അക്രമങ്ങളാണ് ഹിന്ദുക്കള്‍ പാക്കിസ്ഥാനില്‍ നേരിട്ടത്. ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സംരക്ഷണത്തിനായി യാതൊന്നും ചെയ്തുനല്കാന് പാക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇക്കാര്യത്തിലുള്ള അതൃപ്തി ഇന്ത്യ പാക്കിസ്ഥാനെ അറിയിക്കണം. ഇവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ സമ്മര്‍ദ്ദം പാക്കിസ്ഥാന് സര്‍ക്കാരിനു മേല്‍ ചുമത്തണം. കേന്ദ്രസര്‍ക്കാരിന്റെ ദുര്‍ബലമായ വിദേശനയമാണ് ഇതിനെല്ലാം കാരണമായതെന്നും രാജ്നാഥ്സിംഗ് കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ അനുഭവിച്ച കൊടുംക്രൂരതയുടെ അടയാളങ്ങള്‍ അഭയാര്‍ത്ഥികള്‍ രാജ്നാഥ്സിംഗിനെ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: