ന്യൂദല്‍ഹി: കൊച്ചി നാവിക ആസ്ഥാനത്തെ ലൈംഗികാരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. കേരള പോലീസിന്റെയും നേവിയുടെയും അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്ന് പരാതിക്കാരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ലഫ്റ്റണന്റ് രവികിരണിന്റെ ഭാര്യയാണ് പരാതിക്കാരി. സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ട്. സ്ഥാനക്കയറ്റത്തിനു വേണ്ടി ഭര്‍ത്താവ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ കീഴ്പ്പെടണമെന്ന് ആവശ്യപ്പെട്ടു. പല തവണ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഭര്‍ത്താവും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
നേരത്തേ പ്രതിരോധ മന്ത്രി എ.കെ ആന്റണിക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു. ആരോപണ വിധേയര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി വ്യക്തമാക്കിയിരുന്നു. നേവിയുടെയും പോലീസിന്റെയും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ആരോപണം അടിസ്ഥാനരഹിതമാണെന്നും, കുടുംബ പ്രശ്നം മാത്രമാണെന്നുമാണ് നാവികസേന അന്വേഷണ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: