Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബയേണിന്റെ നാലടിയില്‍ ബാഴ്സ നാണം കെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2013, 10:30 pm IST
inFootball

മ്യൂണിക്ക്‌: ചാമ്പ്യന്‍സ്‌ ലീഗില്‍ കരുത്തരായ ബാഴ്സലോണയുടെ കിരീട പ്രതീക്ഷക്ക്‌ കനത്ത തിരിച്ചടി. മ്യൂണിക്കിലെ അലയന്‍സ്‌ അരീനയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന ആദ്യ പാദ സെമിഫൈനലില്‍ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ ബയേണ്‍ മ്യൂണിക്കാണ്‌ മുന്‍ചാമ്പ്യന്മാരും കരുത്തരുമായ ബാഴ്സലോണയെ മുക്കിയത്‌. ഉജ്ജ്വല വിജയത്തോടെ നിയുക്ത ജര്‍മ്മന്‍ ലീഗ്‌ ചാമ്പ്യന്‍മാരും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ്‌ ലീഗ്‌ റണ്ണേഴ്സുമായ ബയേണ്‍ മ്യൂണിക്‌ ഫൈനലിലേക്ക്‌ ആദ്യ ചുവട്‌ വെച്ചു. ബാഴ്സയുടെ മൈതാനമായ ന്യൂകാമ്പില്‍ മെയ്‌ ഒന്നിന്‌ നടക്കുന്ന രണ്ടാം പാദത്തില്‍ മൂന്ന്‌ ഗോള്‍ തോല്‍വി ഏറ്റുവാങ്ങിയാലും ബയേണിന്‌ ഫൈനലിലേക്ക്‌ മുന്നേറാം. മറിച്ച്‌ ബാഴ്സക്ക്‌ മറുപടിയില്ലാത്ത അഞ്ച്‌ ഗോളുകള്‍ക്ക്‌ ജയിക്കുകയും ബയേണിനെ എവേ ഗോളില്‍ നിന്ന്‌ തടയുകയും ചെയ്താല്‍ മാത്രമേ സെമിയിലേക്ക്‌ കടക്കാന്‍ കഴിയുകയുള്ളൂ. തോമസ്‌ മുള്ളറുടെ ഇരട്ട ഗോളുകളും (25, 82) മരിയോ ഗോമസ്‌ (49), അര്‍ജന്‍ റോബന്‍ (73) എന്നിവരാണ്‌ മ്യൂണിക്കില്‍ നടന്ന മത്സരത്തില്‍ ബാഴ്സലോണയുടെ കഥകഴിച്ചത്‌. വമ്പന്മാരോട്‌ കളിക്കുമ്പോള്‍ പരാജയപ്പെടുന്ന കീഴ്‌വഴക്കമാണ്‌ ബാഴ്സ മ്യൂണിക്കിലും തുടര്‍ന്നത്‌. ഈ സീസണില്‍ റയല്‍ മാഡ്രിഡിനോട്‌ രണ്ട്‌ തവണയും സീരി എ ടീമായ എസി മിലാനോടും സ്കോട്ടിഷ്‌ ടീമായ സെല്‍റ്റിക്കിനോടും ബാഴ്സ പരാജയപ്പെട്ടിരുന്നു. പരിക്കില്‍ നിന്ന്‌ മുക്തനായ സൂപ്പര്‍താരം ലയണല്‍ മെസ്സി കളത്തിലിറങ്ങിയിട്ടും അലയന്‍സ്‌ അരീനയില്‍ കണ്ണീരുകുടിക്കാനായിരുന്നു ബാഴ്സയുടെ വിധി.

1997-ല്‍ ഡൈനാമോ കീവില്‍ നിന്നും ഇതേ സ്കോറിന്‌ തോറ്റശേഷം ഇതാദ്യമായാണ്‌ ബാഴ്സലോണ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇത്രയും വലിയ തോല്‍വി നേരിടുന്നത്‌. അതേസമയം തന്നെ ബയേണിന്‌ ഈ വിജയം ഇത്‌ അധികം ആത്മവിശ്വാസമൊന്നും നല്‍കിയേക്കില്ല. 2009 ക്വാര്‍ട്ടറില്‍ ബാഴ്സിലോണ സന്ദര്‍ശിച്ച്‌ ബയേണിനെ 4-0 ന്‌ ഒതുക്കി സെമിയില്‍ കടന്നിരുന്നു.

മത്സരത്തിലുടനീളം നിറഞ്ഞുനിന്ന ബയേണ്‍ ചാമ്പ്യന്മാരുടെ കളി കെട്ടഴിച്ചാണ്‌ ബാഴ്സയെ നിലംപരിശാക്കിയത്‌. കളി തുടങ്ങിയത്‌ മുതല്‍ നിരന്തരം ആക്രമണം നടത്തിയ ബയേണ്‍ നാലാം മിനിറ്റില്‍ത്തന്നെ ലീഡ്‌ നേടുമെന്ന്‌ തോന്നിച്ചെങ്കിലും ഗോളി വിക്ടര്‍ വാല്‍ഡേസ്‌ ബാഴ്സയുടെ രക്ഷക്കെത്തുകയായിരുന്നു. എന്നാല്‍ 25-ാ‍ം മിനിറ്റില്‍ ബയേണ്‍ അര്‍ഹതപ്പെട്ട ലീഡ്‌ നേടി. ഒരു കോര്‍ണര്‍കിക്കില്‍നിന്നായിരുന്നു ഗോള്‍ വന്നത്‌. അര്‍ജന്‍ റോബന്‍ എടുത്ത കിക്ക്‌ ബോക്സിലേക്ക്‌ ഉയര്‍ന്നുവന്നത്‌ പ്രതിരോധ നിരതാരം ഡാന്റെ ഹെഡ്ഡ്‌ ചെയ്ത്‌ മുള്ളറിന്‌ മറിച്ചു നല്‍കി. മുള്ളര്‍ മറ്റൊരു ബുള്ളറ്റ്‌ ഹെഡ്ഡറിലൂടെ പന്ത്‌ ബാഴ്സ വലയിലേക്ക്‌ തിരിച്ചുവിട്ടു. പിക്വെയുടെ മറയിലായിപ്പോയ ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡെസിന്‌ പന്ത്‌ രക്ഷിക്കാനായില്ല. തൊട്ടുപിന്നാലെ, ബാഴ്സക്ക്‌ ഒപ്പമെത്താന്‍ ഒരവസരം കിട്ടി. എന്നാല്‍ മെസ്സിക്ക്‌ പന്ത്‌ കിട്ടുന്നതിന്‌ മുമ്പ്‌ അപകടം ഒഴിവാക്കാന്‍ ഡാന്റെയ്‌ക്കായി.

ഒരു ഗോള്‍ മുന്‍തൂക്കവുമായി ഒന്നാം പകുതി അവസാനിപ്പിച്ച ബയേണ്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടു. 49-ാ‍ം മിനിറ്റില്‍ മരിയോ ഗോമസിലൂടെ ബയേണ്‍ ലീഡ്‌ ഉയര്‍ത്തി.

ആദ്യഗോളിന്റെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം ഗോളും. റിബറി എടുത്ത കോര്‍ണറില്‍ മുള്ളറുടെ ഹെഡ്ഡര്‍. പന്ത്‌ നിലംതൊടും മുന്‍പ്‌ ക്ലോസ്‌ റേഞ്ചറില്‍നിന്ന്‌ മരിയോ ഗോമസിന്റെ തകര്‍പ്പന്‍ ഷോട്ട്‌ വലയില്‍ കയറി. ബാഴ്സ താരങ്ങള്‍ ഓഫ്സൈഡാണെന്ന്‌ വാദിച്ചെങ്കിലും റഫറി ചെവിക്കൊണ്ടില്ല.

വലതുവിംഗില്‍ക്കൂടി അര്‍ജന്‍ന്‍ റോബനും ഇടതുവിംഗില്‍ക്കൂടി ഫ്രാങ്ക്‌ റിബറിയും കത്തിക്കയറുന്നതിനാണ്‌ പിന്നീട്‌ മ്യൂണിക്‌ സാക്ഷ്യം വഹിച്ചത്‌. 73-ാ‍ം മിനിറ്റില്‍ സുന്ദരമായ ഒരു ഗോളിലൂടെ റോബന്‍ ബയേണിന്റെ മൂന്നാം ഗോള്‍ നേടി. ബാര്‍സയുടെ കൂട്ടായുള്ള ആക്രമണം പൊളിച്ച്‌ ഗോള്‍ലൈനില്‍നിന്ന്‌ ഷ്വയ്ന്‍സ്റ്റീഗര്‍ തള്ളിക്കൊടുത്ത പന്തുമായി ഫ്രാങ്ക്‌ റിബെറിയുടെ കുതിപ്പ്‌. ബാഴ്സയുടെ ബോക്സിന്‌ സമീപംവെച്ച്‌ റിബറി പന്ത്‌ അര്‍ജന്‍ റോബന്‌ മറിച്ചുനല്‍കി. വലതു വിങ്ങിലൂടെ പന്തുമായി കയറിയ ശേഷം റോബന്‍ പായിച്ച ക്ലാസിക്ക്‌ ഷോട്ട്‌ ബാഴ്സയുടെ ലോകോത്തര ഗോളി വിക്ടര്‍ വാല്‍ഡസിന്റെ ഗ്ലൗസിലുരഞ്ഞ്‌ വലയില്‍. വിവാദത്തിന്റെ നിറമുള്ള ഗോള്‍ (3-0).

82-ാ‍ം മിനിറ്റില്‍ ബാഴ്സയുടെ നെഞ്ച്‌ പിളര്‍ത്തി മുള്ളര്‍ തന്റെ രണ്ടാമത്തെയും ബയേണിന്റെ നാലാമത്തെയും ഗോള്‍ നേടി. ഡേവിഡ്‌ അലാബയുടെ പാസില്‍ നിന്നാണ്‌ മുള്ളര്‍ ബാഴ്സ വല ചലിപ്പിച്ചത്‌. ഇതിന്‌ തൊട്ടുമുമ്പ്‌ മുള്ളറുടെ മികച്ചൊരു ഷോട്ട്‌ വാല്‍ഡസ്‌ തട്ടിയകറ്റിയിരുന്നു.

ലയണല്‍ മെസി കൃത്യമായി മാര്‍ക്ക്‌ ചെയ്യുന്നതില്‍ ബയേണ്‍ പ്രതിരോധം വിജയിച്ചതും സാവിയും ഇനിയേസ്റ്റയും സാഞ്ചസും പെഡ്രോയും പതിവ്‌ താളം കണ്ടെത്താന്‍ വിഷമിച്ചതും ബാഴ്സക്ക്‌ തിരിച്ചടിയായി. പ്രതിരോധനിരയില്‍ ജെറാര്‍ഡ്‌ പിക്വെ ഒഴികെയുള്ളവരുടെ പ്രകടനം തീര്‍ത്തും പരാജയമായിരുന്നു. വിംഗുകളില്‍ക്കൂടി ആക്രമണം നടത്തുന്ന ഡാനി ആല്‍വേസിനേയും ജോഡി ആല്‍ബയേയും പൂട്ടിയിടാനും ബയേണിന്‌ കഴിഞ്ഞതും ബാഴ്സക്ക്‌ കനത്ത തിരിച്ചടിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.