മുണ്ടക്കയം: അപകടം ഒളിച്ചിരിന്നിട്ടും അധികാരികളുടെ മൗനം മരണത്തിലെത്തിച്ചു. മുണ്ടക്കയം പോലീസ് സ്റ്റേഷന് വളവ് നിവര്ക്കുവാനുള്ള കാത്തിരിപ്പ് ഇനിയും തുടരുകയാണ്. ദേശീയപാതയില്‍ മുണ്ടക്കയം പോലീസ് സ്റ്റേഷനു സമീപമുള്ള അപകടവളവ് നിവര്‍ക്കുവാന്‍ അധികാരികള്‍ കാണിച്ച മൗനം ഇന്ന് മരണത്തിലെത്തിയിരിക്കുകയാണ്.
ഒട്ടനവധി അപകടങ്ങള്‍ക്ക് വേദിയായ ഈ വളവ് നിവര്‍ക്കുവാന്‍ തീരുമാനമായെങ്കിലും ഇത് ഫയലില്‍ ഒതുങ്ങിയിരിക്കുകയാണ്. ഈ വളവ് നിവര്‍ക്കുവാന്‍ വേണ്ടി സമീപത്തുണ്ടായിരുന്ന പോലീസ് ക്വാട്ടേഴ്സ് പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ട് വര്‍ഷങ്ങളായെങ്കിലും പഴയകെട്ടിട്ടം ഇപ്പോഴുമുണ്ട്. പൊതുമാരമത്ത് വകുപ്പിലുണ്ടായിരുന്ന റോഡ് ദേശീയപാത വകുപ്പ് ഏറ്റെടുത്തെങ്കിലും മാറ്റം ഒന്നുതന്നെ ഉണ്ടായിട്ടില്ല. അപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ അധികൃതരെ സമീപച്ചതിനെ തുടര്‍ന്ന് വളവ് നിവര്‍ക്കുവാന്‍ ടെന്‍ഡറായെങ്കിലും നാളിതുവരെയായിട്ടും യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. ഇതോടൊപ്പം ചിറ്റടിയിലെ അട്ടിവളവിലും അപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ച് സമരങ്ങള്നടത്തി. മുണ്ടക്കയം പോലീസ് സ്റ്റേഷന് വളവില്‍ കഴിഞ്ഞദിവസം ബൈക്കിടിച്ച് 34-ാം മൈല്‍ സ്വദേശി മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: