Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അക്രമങ്ങള്‍ക്ക്‌ മറുപടി കണ്ണുനീരല്ലെന്ന്‌ തിരിച്ചറിയുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2013, 11:13 pm IST
in Lifestyle

അധികാര വടംവലിയും ഗോത്രക്കലാപങ്ങളും ചോരപ്പുഴയൊഴുക്കുന്ന ഒരു നാട്ടില്‍ എത്രനാള്‍ സഹിച്ചും ക്ഷമിച്ചും കഴിയും. ഒരുപാട്‌ പറ്റില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു ഈ സ്ത്രീകള്‍. കേരളത്തിലോ ദല്‍ഹിയിലോ അല്ല ഇത്‌. അപരിഷ്കൃതരുടെ നാടെന്ന്‌ നാം ധരിക്കുന്ന സുഡാനിലാണ്‌ സംഭവം. ദക്ഷിണസുഡാനിലെ ജോംങ്ങ്ലിയില്‍ 20 മാസത്തിനുള്ളില്‍ വിവിധ സംഘര്‍ഷങ്ങളിലായി 2,600 പേര്‍ കൊല്ലപ്പെട്ടപ്പോഴാണ്‌ ഇനിയും കൈ കെട്ടി ഈ അക്രമം നോക്കി നില്‍ക്കില്ലെന്ന്‌ ഇവിടുത്തെ സ്ത്രീകള്‍ തീരുമാനിച്ചത്‌.

സംസ്ഥാനത്ത്‌ സമാധാനം പുനസ്ഥാപിക്കുന്നതിനായി തങ്ങള്‍ക്കെന്ത്‌ ചെയ്യാനാകുമെന്ന്‌ ചര്‍ച്ച ചെയ്യാന്‍ഒരു യോഗം തന്നെ വിളിച്ചുചേര്‍ത്തു ഇവര്‍. നൂറോളം സ്ത്രീകള്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്തിടെ നടന്ന ആക്രമണത്തില്‍ ഐക്യരാഷ്‌ട്രസഭയുടെ സമാധാന സേനാംഗങ്ങളായ ആറ്‌ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ യോഗം ഖേദം രേഖപ്പെടുത്തി. എന്ത്‌ വിലകൊടുത്തും അക്രമങ്ങള്‍ക്ക്‌ അറുതി വരുത്തി സ്വന്തം നാട്ടില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്ന ആവശ്യമാണ്‌ യോഗത്തില്‍ ഉയര്‍ന്നത്‌. രക്തച്ചൊരിച്ചിലുകള്‍ കണ്ട്‌ കണ്ണുനീര്‍ തൂകാതെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചു ഇവര്‍.

“സമാധാനത്തെക്കുറിച്ച്‌ പറയുകല്ല അത്‌ നില നിര്‍ത്തുകയാണ്‌ വേണ്ടത്‌. ഞങ്ങള്‍ ഓരോ സ്ത്രീകളോടും പറയും സമാധാനപ്രവര്‍ത്തകരാകാന്‍. ഇതിനായി ഒരു കര്‍മ്മപദ്ധതി തയ്യാറാക്കി ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച്‌ ഓരോ സ്ത്രീകളെയും അതില്‍ ഭാഗഭാക്കുകക്കും” -സംസ്ഥാനത്തെ പ്രമുഖ വനിതാ നേതാവ്‌ ആന്‍ ലിനോ പറഞ്ഞു.

വിഭാവന ചെയ്തിരിക്കുന്ന മഹാസംരംഭത്തിനായി അമ്മമാരോട്‌ ഇവര്‍ ഇങ്ങനെ അഭ്യര്‍ത്ഥിച്ചു- നിങ്ങളുടെ പുത്രന്‍മാര്‍ക്ക്‌ നല്ല വിദ്യാഭ്യാസം നല്‍കൂ. നിങ്ങളുടെ ഗ്രാമത്തില്‍ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ കണ്ണു തുറന്നു വീക്ഷിക്കൂ. അരുതാത്തത്‌ സംഭവിക്കുമ്പോള്‍ അയ്യോ എന്ന്‌ നിലവിളിക്കുകയല്ല വേണ്ടത്‌.

ഗ്രാമങ്ങളിലെ സ്ത്രീകള്‍ എവിടെയാണെന്നും ഈ വനിതാപ്രവര്‍ത്തകര്‍ ചോദിക്കുന്നു. അക്രമങ്ങളില്‍ നിന്ന്‌ പുത്രന്‍മാരെ അകറ്റി നിര്‍ത്താന്‍ അമ്മമാര്‍ക്ക്‌ കഴിഞ്ഞാല്‍ നാട്ടില്‍ ശാന്തി നിറയുമെന്ന ബാലപാഠം മനസ്സിലാക്കി പ്രവര്‍ത്തിക്കാനാണ്‌ സുഡാനിലെ ഈ സ്ത്രീകൂട്ടായ്‌മയുടെ തീരുമാനം. രക്തച്ചൊരിച്ചിലുകളോട്‌ മാത്രമല്ല കാലാകാലങ്ങളായി നില നില്‍ക്കുന്ന ദുരാചാരങ്ങള്‍ക്കെതിരെയും ഇവര്‍ ശബ്ദമുയര്‍ത്തുകയാണ്‌. സ്ത്രീധനവ്യവസ്ഥ ശക്തമായ ഒരു സമൂഹത്തില്‍ അതിനെതിരെ പ്രവര്‍ത്തിക്കാനും ഇവര്‍ അഹ്വാനം ചെയ്തുകഴിഞ്ഞു. ഇന്ത്യയിലെ സൈനികരുടെ കുടുംബം മനസ്‌ കൊണ്ടെങ്കിലും ഇവര്‍ക്ക്‌ നന്ദി പറയണം. ഗോത്രവര്‍ഗങ്ങള്‍ നിരന്തരം രക്തച്ചൊരിച്ചില്‍ നടത്തുന്ന ദക്ഷിണ സുഡാനില്‍ രണ്ടായിരത്തിലേറെ ഇന്ത്യന്‍ സൈനികരാണുള്ളതിനാല്‍.

എന്തായാലും അങ്ങകെലയുള്ള ഒരു ചെറുരാജ്യത്ത്‌ നിന്ന്‌ അത്രയൊന്നും പ്രബുദ്ധരല്ലാത്ത ഒരു വിഭാഗം സ്ത്രീകള്‍ പകര്‍ന്നു നല്‍കുന്നത്‌ ഒരുപാട്‌ മൂല്യമുള്ള ഒരു സന്ദേശമാണ്‌. പ്രതികരിക്കാന്‍ വേണ്ടി പ്രതികരിക്കുന്ന പരിഷ്കൃത സമൂഹം കേള്‍ക്കട്ടെ ഈ സ്ത്രീകളെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.