Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യാപാര സ്ഥാപനത്തിലെ തീ പിടിത്തം: അന്വേഷണം എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 11:12 pm IST
in Ernakulam

പെരുമ്പാവൂര്‍: നഗരമധ്യത്തിലെ ഒരു പ്രധാനപ്പെട്ട വ്യാപാര സ്ഥാപനം തീപിടിത്തത്തില്‍ കത്തിയെരിഞ്ഞിട്ട്‌ ഇന്നേക്ക്‌ ഒരുമാസം പൂര്‍ത്തിയാകുന്നു. മാസം ഒന്ന്‌ തികഞ്ഞിട്ടും ദുരൂഹത നിറഞ്ഞ സംഭവത്തെക്കുറിച്ച്‌ യാതൊരു തുമ്പും ലഭിക്കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ മാര്‍ച്ച്‌ 11 ന്‌ വെളുപ്പിന്‌ 2.45 നാണ്‌ മൂലന്‍സ്‌ ഫാമിലിമാര്‍ട്ടെന്ന സ്ഥാപനത്തിന്‌ തീപിടിത്തം സംഭവിക്കുന്ന വിവരം പുറത്തറിയുന്നത്‌. ആറോളം ഫയര്‍ഫോഴ്സ്‌ യൂണിറ്റുകള്‍ എത്തിയാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടല്ല അപകടകാരണമെന്ന്‌ ഉദ്യോഗസ്ഥരെല്ലാം പറയുന്നുമുണ്ട്‌. സ്ഥാപന ഉടമയും. വ്യാപാരി വ്യവസായി സംഘടനാ നേതാക്കളും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്‌ വ്യക്തമാക്കിയിരുന്നു.

ഒന്നരവര്‍ഷം മുന്‍പ്‌ പെരുമ്പാവൂര്‍ പാലക്കാട്ട്‌ താഴത്തിന്‌ സമീപം കൈതാരന്‍ ഗ്ലാസ്‌ ഹൗസെന്ന സ്ഥാപനവും സമാനമായ രീതിയില്‍ അഗ്നിക്കിരയായിരുന്നു. അവിടെ അപകട കാരണം ഷോര്‍ട്ട്‌ സര്‍ക്യൂട്ടായിരുന്നില്ല. കൈതാരന്‍ ഗ്ലാസ്‌ ഹൗസിന്‌ ആരോ മനഃപൂര്‍വ അപകടമുണ്ടാക്കിയതാണെന്ന്‌ ഉടമ തന്നെ പറഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ലെന്നാണ്‌ പറയുന്നത്‌. പെരുമ്പാവൂരിലെ രണ്ട്‌ പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ കത്തിനശിച്ചതിലെ ദുരൂഹതയെ സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന്‌ ചില സംഘടനകള്‍ ഉന്നയിച്ചിരുന്നു.

രണ്ട്‌ സംഭവങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഫോടകവസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടോ എന്നും പരിശോധന നടത്തിയിരുന്നതാണ്‌. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന്‌ പറയുമ്പോഴും ഇതിന്റെ യഥാര്‍ത്ഥ വസ്തുത ഇതുവരെയും ലഭ്യമാക്കാത്തതില്‍ ഇവിടത്തെ വ്യാപാരി സമൂഹവും ഭയത്തിലാണ്‌. പെരുമ്പാവൂരിനെ ചില രാഷ്‌ട്ര വിരുദ്ധ ശക്തികളുടെ കൈപ്പിടിലാക്കുന്നതിന്‌ വേണ്ടി മറ്റു സമുദായങ്ങളുടെ സ്ഥാപനങ്ങള്‍ക്ക്‌ നേരെ കടന്നാക്രമിക്കുകയാണെന്നും പൊതുജനങ്ങള്‍ പറയുന്നു. തീവ്രവാദ സംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ടെന്നും പറയുന്നു.

ഇത്തരത്തില്‍ ഒരു സംഭവം നടന്ന പെരുമ്പാവൂരില്‍ പല പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പലതരം യോഗങ്ങള്‍ നടന്നിട്ടും പെരുമ്പാവൂരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സംഭവത്തെക്കുറിച്ച്‌ ആരും ഒന്നും സംസാരിച്ചിട്ടില്ല. ഉഗ്രസ്ഫോടക വസ്തുക്കള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അമോണിയം നൈട്രേറ്റ്‌ അടങ്ങിയ ലോറി പിടികൂടിയതും ദിവസങ്ങള്‍ക്കുള്ളില്‍ ഇതേ ലോറി പോലീസ്‌ കസ്റ്റഡിയില്‍ നിന്നും നഷ്ടപ്പെട്ടതും ഇതേ കാലയളവിലാണ്‌. പെരുമ്പാവൂര്‍ ശാന്തമാണെന്ന്‌ വരുത്തിത്തീര്‍ക്കുവാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സാധാരണ ജനങ്ങളെ വീണ്ടും പരിഭ്രാന്തരാക്കുകയാണ്‌. എന്നാല്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിലവിലുള്ള ഇക്കാലത്ത്‌ ഇത്തരത്തിലൊരു സംഭവത്തില്‍ അധികൃതരുടെ നിസ്സംഗത അവസാനിപ്പിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.