Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തട്ടിപ്പ്‌ ആര്‍ബിഐയുടെ പേരിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2013, 09:14 pm IST
in Business

ഹൈദരാബാദ്‌: തട്ടിപ്പിന്‌ പുതുവഴികള്‍ തേടുന്നവര്‍ റിസര്‍വ്‌ ബാങ്കിനേയും വെറുതെ വിടുന്നില്ല. റിസര്‍വ്‌ ബാങ്കിന്റെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ അയച്ച്‌ ഉപഭോക്താവില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത്‌ പണം തട്ടിയെടുക്കുന്നതാണ്‌ പുതിയ രീതി. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ്‌ സംഭവം റിസര്‍വ്‌ ബാങ്കിന്റെ ശ്രദ്ധയില്‍ പെട്ടത്‌. തുടര്‍ന്ന്‌ ഇത്തരം വഞ്ചനയ്‌ക്ക്‌ ഇരയാവരുതെന്ന്‌ ആര്‍ബിഐ മുന്നറിയിപ്പും നല്‍കി കഴിഞ്ഞു.

ബാങ്ക്‌ ഉപഭോക്താവിന്റെ അക്കൗണ്ട്‌ വിവരങ്ങള്‍ സുരക്ഷിതമാക്കുക എന്ന രീതിയിലുള്ള ഇ-മെയില്‍ സന്ദേശമാണ്‌ തട്ടിപ്പുകാര്‍ അയയ്‌ക്കുന്നത്‌. പുതിയ സുരക്ഷാ സംവിധാനം ആര്‍ബിഐ ആരംഭിച്ചതായി ഇ-മെയിലില്‍ പറയുന്നു. ആദ്യപടിയായി ഒരു ലിങ്കില്‍ ക്ലിക്‌ ചെയ്യാന്‍ ഉപയോക്താവിനോട്‌ ആവശ്യപ്പെടും. ക്ലിക്‌ ചെയ്താല്‍ അതാത്‌ സ്ഥലങ്ങളിലുള്ള ബാങ്കുകളുടെ ഒരു പട്ടികയായിരിക്കും പേജിലുണ്ടായിരിക്കുക. ഇതില്‍ ഏതെങ്കിലും ഒരു ബാങ്ക്‌ തെരഞ്ഞെടുത്താല്‍ കാര്‍ഡ്‌ നമ്പര്‍, കാര്‍ഡിന്റെ പിന്നിലുള്ള കാര്‍ഡ്‌ വേരിഫിക്കേഷന്‍ വാല്യു(സിവിവി) നമ്പര്‍ ഉള്‍പ്പെടെയുള്ള നെറ്റ്‌ ബാങ്കിംഗ്‌ വിവരങ്ങള്‍ നല്‍കുവാനായിരിക്കും ആവശ്യപ്പെടുക. ഇത്തരത്തില്‍ ലഭ്യമാകുന്ന അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങളിലൂടെ പണം ചോര്‍ത്തിയെടുക്കുകയാണ്‌ തട്ടിപ്പുകാര്‍ ചെയ്യുന്നത്‌.

പ്രഥമദൃഷ്ട്യാ ഇത്തരം മെയിലുകളില്‍ ഒളിഞ്ഞുകിടക്കുന്ന തട്ടിപ്പിന്റെ വശം ആര്‍ക്കും മനസ്സിലാകില്ല എന്നതാണ്‌ പ്രത്യേകത. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ആര്‍ബിഐ ഇത്ര വലിയ നടപടി സ്വീകരിക്കുന്നതില്‍ അത്ഭുതപ്പെട്ടതായും സുഹൃത്തിന്റെ ഉപദേശത്തെ തുടര്‍ന്ന്‌ പോലീസിനെ സമീപിച്ചപ്പോഴാണ്‌ തന്റെ സേവിംഗ്സ്‌ ബാങ്ക്‌ നിക്ഷേപം മുഴുവന്‍ നഷ്ടപ്പെട്ടതായി മനസ്സിലായതെന്നും ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ കെ.മനോജ്‌ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ്‌ ഇത്‌ സംബന്ധിച്ച അന്വേഷണം വരുന്നതെന്നും ദിവസവും ഇത്തരത്തിലുള്ള നാല്‌ ഫോണ്‍ കോളുകള്‍ക്കെങ്കിലും മറുപടി പറയേണ്ടതായി വരുന്നുണ്ടെന്നും മുതിര്‍ന്ന ആര്‍ബിഐ ഉദ്യോഗസ്ഥന്‍ പറയുന്നു.

ബാങ്ക്‌ ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിനായി ഇത്തരത്തിലുള്ള ഒരു സോഫ്റ്റ്‌വെയറും വികസിപ്പിച്ചെടുത്തിട്ടില്ലെന്ന്‌ ആര്‍ബിഐ വ്യക്തമാക്കി. ഓണ്‍ലൈന്‍ ബാങ്കിംഗ്‌ ഉപയോക്താക്കളോട്‌ അവരുടെ അക്കൗണ്ട്‌ വിവരങ്ങള്‍ പുതുക്കുന്നതിന്‌ നിര്‍ദ്ദേശിച്ചുകൊണ്ട്‌ ഇമെയിലുകള്‍ അയച്ചിട്ടില്ലെന്നും ആര്‍ബിഐ അറിയിച്ചു.

ആര്‍ബിഐയുടെ പേരില്‍ ഇത്തരത്തിലുള്ള മെയില്‍ ലഭിച്ചാല്‍ അവ തുറക്കരുതെന്നും അറ്റാച്ച്മെന്റ്‌ തങ്ങളുടെ കമ്പ്യൂട്ടറിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യരുതെന്നും ആര്‍ബിഐ മുന്നറിയിപ്പുതരുന്നു. ആര്‍ബിഐയുടെ ലോഗോ ഉപയോഗിക്കുന്നത്‌ ജനങ്ങളെ വിശ്വസിപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന്‌ രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പുകളാണ്‌ വ്യാപകമായ രീതിയില്‍ അനുദിനം നടക്കുന്നത്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പിലൂടെ മാത്രമായി വര്‍ഷം 20-50 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷിടിക്കുകയാണ്‌ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയാന്‍ മാര്‍ഗ്ഗമെന്നും ആര്‍ബിഐ വക്താവ്‌ പറയുന്നു. ജനങ്ങളില്‍ ബോധവത്കരണം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും ക്യാംപെയിന്‍ നടത്തുന്നതിനാണ്‌ ആര്‍ബിഐ പദ്ധതിയിടുന്നത്‌.

ആദായ നികുതി വകുപ്പ്‌, അന്താരാഷ്‌ട്ര നാണ്യനിധി, ലോക ബാങ്ക്‌ എന്നിവയുടെ പേരിലും ജോലി വാഗ്ദാനം ചെയ്തോ, ലോട്ടറി അടിച്ചെന്നോ ഒക്കെ പറഞ്ഞ്‌ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത്‌ തട്ടിപ്പുനടത്തുന്നതും വ്യാപകമാവുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.