എരുമേലി: പോലീസ് പിടിച്ചുകൊണ്ടുവന്നയാള് കേസുകളിലൊന്നും പ്രതിയല്ലെന്നും സംശയകരമായ സാഹചര്യത്തില്‍ പിടികൂടുകയും ഇയാള്‍ മദ്യപിച്ചിരുന്നതുകൊണ്ടുമാണ് കൈവിലങ്ങ് ഇട്ടതെന്നും പോലീസ് പറഞ്ഞു.
അതിരമ്പുഴയിലെ ഒരു കവര്‍ച്ച കേസുമായി ബന്ധപ്പെട്ടുള്ള പോലീസ് സംഘത്തിന്റെ അന്വേഷണത്തിനിടെയാണ് കഴിഞ്ഞദിവസം എരുമേലിക്ഷേത്രപരിസരത്തുനിന്നും ഒരാളെ പോലീസ് പിടികൂടിയത്. ഇയാളെ വിലങ്ങണിയിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും പോലീസുകാര്‍ നോക്കി നില്‍ക്കേയാണ് വിലങ്ങുമായി ഓടി രക്ഷപെട്ടത്. എന്നാല്‍ കവര്‍ച്ചാ കേസിലെ രണ്ടു പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും ഈ കേസില്‍ ഓടി രക്ഷപെട്ടയാള്‍ പ്രതിയായിരിക്കാന്‍ ഇടയില്ലെങ്കിലും ഇത്തരം സംഘടവുമായി ബന്ധപ്പെട്ടയാളാണെന്നും പോലീസ് പറയുന്നു. വിലങ്ങുമായി രക്ഷപെട്ടയാളെ തിരക്കി പോലീസ് രണ്ടുദിവസമായി നാലുപാടും പായുകയാണ്.
സ്റ്റേഷനില്‍ നിന്നും വിലങ്ങുമായി ഒരാള്‍ രക്ഷപെട്ട സംഭവത്തില്‍ എരുമേലി സ്റ്റേഷനിലെ മൂന്നു പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉന്നത പോലീസുദ്യോഗസ്ഥന് പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ പിടികൂടി വിലങ്ങണിയിച്ച ഒരാള്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപെട്ട സംഭവം പോലീസിന്റെ കടുത്ത അനാസ്ഥയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അനാസ്ഥകാട്ടിയ പോലീസുകാര്ക്കെതിശര നടപടിയെടുക്കാതിരിക്കാന്‍ രാഷ്രീയസമ്മര്ദ്ദമുള്ളതായും ആരോപണമുയര്‍ന്നിരിക്കുകയാണ്.
പോലീസ് സംഘം പിടികൂടിയയാള്‍ നല്കിയ പേരും വിലാസും വ്യാജമായതിനാല്‍ ഇയാളെ പിടികൂടാനും പോലീസിന് ഏറെ കഷ്ടപ്പെടേണ്ടതായും വരും. മോഷ്ടാക്കള്‍ക്ക് പരിശീലനം കൊടുക്കുന്ന തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള സംഘവുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം വിലങ്ങുമായി രക്ഷപെട്ടയാള്ക്കുണ്ടാകാനാണ് സാധ്യതയെന്നും പോലീസ് ഉറപ്പിച്ച് പറയുന്നു. എന്നാല്‍ വിലങ്ങുമായി ഒടിരക്ഷപെട്ടയാളെ ഉടനെ പിടികൂടുമെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും മണിമല സിഐ സി.ജെ ജോണ്സണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: