കൊച്ചി: ഏഴിമലയില്‍ വിദേശ കപ്പല്‍ ബോട്ടിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊച്ചിയിലെ മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ടാനിയ എന്ന ബോട്ടിലാണ് എം.വി. ലെയര്ഫാള് എന്ന കപ്പല്‍ ഇടിച്ചത്. മുനമ്പം സ്വദേശി വിന്‍സിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
ഇന്നലെ വൈകുന്നേരം 5.30ന് ഏഴിമല കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ ഉള്ളിലാണ് അപകടം നടന്നത്. കപ്പല്‍ ചാലില്‍ പ്രവേശിച്ച ബോട്ടില്‍ കപ്പല്‍ വന്നിടിക്കുകയായിരുന്നു. ബോട്ടില്‍ ആകെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് ബോട്ടില്‍ ഉണ്ടായിരുന്ന രണ്ട് പേര് കടലില്‍ വീണു. ഇവരെ മൂന്നാമത്തെയാള്‍ രക്ഷപ്പെടുത്തി. തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ ജോണ്‍, പ്രശാന്ത് എന്നിവരാണു കടലില്‍ വീണത്.
ഇടിയെ തുടര്‍ന്ന് ബോട്ടിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. തുടര്‍ന്ന് ഇന്ന് രാവിലെ 8.30ന് മൊബൈല്‍ റെയ്ഞ്ച് പരിധി ലഭിച്ചതിനെ തുടര്‍ന്നാണ് ബോട്ടിലുള്ളവര്‍ സംഭവം തീരപോലീസിനെ അറിയിച്ചത്. ഇതേത്തുടര്‍ന്നു കണ്ണൂരില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് സംഘം ബോട്ട് കണ്ടെത്തി ഇവരെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.
കപ്പല്‍ ഏതു രാജ്യത്തിന്റേതാണെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: