Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നവോത്ഥാനത്തിന്റെ നായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2013, 09:17 pm IST
in Vicharam

കേരള നവോത്ഥാനത്തിന്റെ അമരക്കാരില്‍ പ്രധാനിയായിരുന്നു ശ്രീ സദാനന്ദസ്വാമികള്‍. ആദ്ധ്യാത്മികതയെ നവോത്ഥാനത്തിന്റെ ആയുധമാക്കിയ കര്‍മ്മയോഗിയായിരുന്നു സ്വാമികള്‍. ആദ്ധ്യാത്മിക സംസ്കാരം വളര്‍ത്തുന്നതിന്‌ ‘ചിത്സഭ’ രൂപീകരിച്ച സ്വാമികള്‍ കണ്ണൂര്‍ മുതല്‍ കന്യാകുമാരി വരെ കാല്‍നടയായി പര്യടനം നടത്തി. 1895 കാലത്താണ്‌ സ്വാമികള്‍ പൊതുപ്രവര്‍ത്തനരംഗത്തു പ്രത്യക്ഷപ്പെട്ടത്‌. അന്ന്‌ സ്വാമിക്ക്‌ വെറും 18 വയസ്സുപ്രായമായിരുന്നു.

കേരളത്തില്‍ നിന്നും അപ്രത്യക്ഷനായ ഈ യോഗി തമിഴ്‌നാട്ടില്‍ രാമനാഥപുരത്തുളള തായുമാനവര്‍ സ്വാമികളുടെ സമാധിസ്ഥലത്ത്‌ കുറച്ചുകാലം താമസിച്ചശേഷം, “ജ്ഞാനിയാര്‍ മല”യിലെ ഗുഹയില്‍ തപസ്സനുഷ്ഠിച്ചു. അദ്ദേഹമാണ്‌, കൊട്ടാരക്കര സദാനന്ദാശ്രമം സ്ഥാപിച്ച അവധൂതഗുരു ആയത്‌.

സ്വാമികള്‍ 1877(കുംഭമാസം 13-ാ‍ംതിയതി) ചിറ്റൂരില്‍ തത്തമംഗലത്ത്‌ ജനിച്ചു. രാമനാഥമേനോന്‍ എന്നായിരുന്നു പേര്‌. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ‘ദിവ്യദര്‍ശനമുണ്ടാവുകയും, നാടുവിട്ട്‌ തമിഴ്‌നാട്ടിലെ ഒരു ആശ്രമത്തില്‍ എത്തിച്ചേരുകയും ചെയ്തു. ശാസ്ത്രങ്ങളും, യോഗജ്ഞാനങ്ങളും അഭ്യസിച്ച്‌ ബ്രഹ്മനിഷ്ഠനായിത്തീര്‍ന്നു. മടങ്ങിവന്ന അദ്ദേഹം, കുറച്ചു കാലം മൗനവ്രതം അനുഷ്ഠിച്ചു. കേരളത്തിലെ മിക്ക കരകളിലും സഞ്ചരിച്ച്‌ ബ്രഹ്മനിഷ്ഠാമഠങ്ങള്‍ സ്ഥാപിക്കുകയും ജനങ്ങളില്‍ ആദ്ധ്യാത്മിക ബോധം പ്രദാനം ചെയ്യുകയും ചെയ്തു.

പട്ടികജാതി സമുദ്ധാരണത്തിന്‌ മുഖ്യപങ്കുവഹിച്ച നവോത്ഥാന നായകനായിരുന്നു ശ്രീ സദാനന്ദസ്വാമികള്‍. അതിനുവേണ്ടി പട്ടികജാതിക്കാരെ സംഘടിപ്പിച്ച്‌ ചിത്സഭ രൂപീകരിച്ചു. ചിത്സഭയുടെ കേന്ദ്രസ്ഥാപനം സദാനന്ദപുരം അവധൂതാശ്രമമായിരുന്നു.

സഭയുടെ രക്ഷാധികാരി ശ്രീമൂലംതിരുനാള്‍ മഹാരാജാവായിരുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ അയിത്തത്തിനെതിരായി സദാനന്ദസ്വാമികള്‍ നടത്തിയ പ്രസംഗം കേട്ടാണ്‌, സ്വാമികളെ ശ്രീ അയ്യങ്കാളി, വെങ്ങാനൂരേക്ക്‌ ക്ഷണിച്ചത്‌. അവിടെ ചെന്ന്‌ പട്ടികജാതി ജനങ്ങളെ സംഘടിപ്പിച്ച്‌ തിരുവനന്തപുരം മുതല്‍ കന്യാകുമാരിവരെ നിരവധി ചിത്സഭായൂണിറ്റുകള്‍ ആരംഭിക്കുകയും, അവരുടെ സമത്വത്തിനും, മനുഷ്യാവകാശത്തിനും, സ്വാതന്ത്ര്യത്തിനും പ്രവര്‍ത്തിക്കാന്‍ സ്വാമികള്‍, അയ്യങ്കാളിയുമൊത്ത്‌ നേതൃത്വം നല്‍കുകയും ചെയ്തു.

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമഹാസമ്മേളനത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ട്‌ നവോത്ഥാനത്തിന്‌ പുത്തന്‍ ഉണര്‍വും നല്‍കി. സമീപസ്ഥലങ്ങളില്‍ സഞ്ചരിച്ചുകൊണ്ട്‌ ‘പടയണി’ തുടങ്ങിയ ‘ദുരാചാരങ്ങള്‍’ നിര്‍ത്തലാക്കാനും പരിശ്രമിച്ചു.

എന്‍എസ്‌എസിന്റെ ആദ്യകാല നേതാക്കളായ പ്രാക്കുളം പത്മനാഭപിളള, മുന്‍ഷി പരമുപിളള, മാധവന്‍തമ്പി തുടങ്ങിയവര്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സ്വാമികളെ സഹായിച്ചിരുന്നു. തമിഴ്‌നാട്‌, സിലോണ്‍, കല്‍ക്കട്ട, ബോംബെ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വാമികള്‍ക്കു അനവധി ആരാധകര്‍ ഉണ്ടായിരുന്നു. ആശ്രമപ്രവര്‍ത്തനത്തിന്‌ ഇവര്‍ സ്വാമികളെ സഹായിച്ചു.

ഒരു സിദ്ധവൈദ്യന്‍ കൂടിയായിരുന്ന സ്വാമികള്‍ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു ഔഷധത്തോട്ടം ഉണ്ടാക്കുകയും, വൈദ്യശാല നടത്തുകയും ചെയ്തിരുന്നു. നെയ്‌ത്തുശാല,ഗോശാല,പാഠശാല, ക്ഷേത്രം എന്നിവയും ആശ്രമത്തില്‍ സ്ഥാപിച്ച്‌ നവോത്ഥാനത്തിന്റെ ഭാഗമായി ജനസേവനം അനുഷ്ഠിച്ചുകൊണ്ടിരുന്നു.

ആദ്യമായി ധര്‍മ്മ പ്രഭാഷണം നടത്തുവാന്‍ തയ്യാറായ സന്യാസി എന്ന നിലയിലും സദാനന്ദസ്വാമികള്‍ക്ക്‌ അദ്വിതീയമായ സ്ഥാനമാണുളളത്‌. തമിഴിലും മലയാളത്തിലും അനേകം ആദ്ധ്യാത്മഗ്രന്ഥങ്ങള്‍ രചിച്ച്‌ ജ്ഞാനദാനം ചെയ്തിട്ടുളള സ്വാമികള്‍ “സദാനന്ദവിലാസം” എന്നൊരു മാസികയും നടത്തിയിരുന്നു. മഹാപ്രസാദ്‌ ആത്മാനന്ദസ്വാമികള്‍, ദയാനന്ദസ്വാമികള്‍, നിത്യാനന്ദസ്വാമികള്‍, ചിദാനന്ദസ്വാമികള്‍ തുടങ്ങിയവര്‍ സദാനന്ദസ്വാമികളുടെ ശിഷ്യപ്രമുഖരില്‍ ഉള്‍പ്പെടുന്നു.

1924 ല്‍, വെറും 47-ാ‍ം വയസ്സില്‍ സ്വാമികള്‍ ബ്രഹ്മലീനനായി. സദാനന്ദാശ്രമത്തില്‍ സ്വാമികളുടെ സമാധിക്ഷേത്രവും, അവിടെ പൂജകളും ആരാധനയും നടത്തിവരുന്നു. സ്വാമികളുടെ സന്ദേശം പരത്താനും, സ്വാമികള്‍ വിഭാവനം ചെയ്ത സാമൂഹ്യപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകാനും, ഇപ്പോഴുളള മഠാധിപതിയും, മുഖ്യ കാര്യദര്‍ശിയും സേവനം ചെയ്തു കൊണ്ടിരിക്കുന്നു. കേരള നവോത്ഥാനത്തിന്‌ ശ്രീസദാനന്ദസ്വാമികള്‍ മഹത്തായ സംഭാവനയാണ്‌ നല്‍കിയിട്ടുളളത്‌. അതു തിരിച്ചറിയാന്‍ പുതിയ തലമുറകള്‍ തയ്യാറാകേണ്ടതാണ്‌.

** ശാസ്താംകോട്ട രാമചന്ദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പന; കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം

World

ഹോര്‍മൂസ്: നിര്‍ദേശിച്ച പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്ന് ഐആര്‍ജിസി; ദോഹയിലെ പരോക്ഷ ചര്‍ച്ച അവസാനിച്ചു

Kerala

ഭാഗ്യക്കുറി ഡയറക്ടറേറ്റിന് പുതിയ മേധാവി; അഞ്ജു കെ.എസ് ഐഎഎസ് ചുമതലയേറ്റു

India

ഡേ കെയറിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

പുതിയ വാര്‍ത്തകള്‍

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.