Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തിരുവാതിരയുടെ തിരുവരങ്ങില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2012, 07:21 pm IST
in Varadyam

തണുപ്പരിക്കുന്ന ധനുമാസ രാവുകളെ ഭക്തിയുടെയും ആചാരത്തിന്റെയും കലയുടെയും മേലാപ്പുചാര്‍ത്തുകയാണ്‌ തിരുവാതിര. പലതരം കലാരൂപങ്ങള്‍ മലയാളിയുടെ കലാക്രമത്തിലേക്ക്‌ വന്നെങ്കിലും തിരുവാതിരയ്‌ക്കുള്ള സ്ഥാനം ഒന്നുവേറെതന്നെ. എങ്കിലും സ്കൂള്‍യുവജനോത്സവങ്ങളിലും മത്സരാഘോഷങ്ങളിലും മാത്രം ഒതുങ്ങുന്ന കലാരൂപമായി അതുമാറുന്നു.

മലയാള മങ്കമാരുടെ പ്രത്യേകിച്ചും ഹിന്ദുവനിതകളുടെ സുപ്രധാന അനുഷ്ഠാനാഘോഷമാണ്‌ തിരുവാതിര. ധനുമാസത്തിലെ മകയിരം, തിരുവാതിരനാളുകളിലാണ്‌ ഈ ആഘോഷം കൊണ്ടാടുന്നത്‌. ഏഴുദിവസം തിരുവാതിര ആഘോഷിച്ചിരുന്നതായും പഴമക്കാര്‍ പറയുന്നു. കന്യകമാര്‍ ഉത്തമ ഭര്‍ത്താവിനെ ലഭിക്കുന്നതിനും സുമംഗലികള്‍ ഭര്‍ത്താവിന്റെ അയുരാരോഗ്യസമ്പല്‍സമൃദ്ധിക്കുമായി തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. കലയായും അനുഷ്ഠാനമായും തിരുവാതിരയ്‌ക്ക്‌ ശക്തമായ വേരോട്ടമുള്ള നാടാണ്‌ ചങ്ങനാശ്ശേരിയ്‌ക്കടുത്തുള്ള വാഴപ്പള്ളി. വാഴപ്പള്ളി ശ്രീമഹാദേവനേയും ഗണപതിയേയും കല്‍ക്കുളത്തുകാവിലമ്മയേയും സ്തുതിക്കുന്ന തിരുവാതിരപ്പാട്ടുകളും പ്രചാരത്തിലുണ്ട്‌. തദ്ദേശീയര്‍തന്നെയാണ്‌ ഇതെഴുതി ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. പണ്ടുകാലം മുതല്‍തന്നെ വാഴപ്പള്ളിക്കാര്‍ തിരുവാതിരയെ നെഞ്ചേറ്റി ലാളിച്ചിരുന്നു എന്നതിന്‌ തെളിവാണ്‌ ഈ പാട്ടുകള്‍.

തിരുവാതിര എന്ന കലാരൂപത്തെ അതിന്റെ തനിമയോടെ അഭ്യസിപ്പിക്കുന്ന ഗുരുക്കന്മാര്‍ ഇന്ന്‌ വളരെ കുറവാണ്‌. കലാപരിപോഷണത്തിനായുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും തിരുവാതിര അഭ്യസിപ്പിക്കുന്നില്ല. തിരുവാതിരയ്‌ക്ക്‌ പ്രചാരം നല്‍കുന്നതിനും താല്‍പ്പര്യമുള്ളവര്‍ക്ക്‌ ഇതൊരു പ്രൊഫഷനായി സ്വീകരിക്കുന്നതിനും ഉതകുംവിധം തിരു-കൊച്ചി സര്‍ക്കാര്‍ പൊതുപരീക്ഷ സംഘടിപ്പിച്ചിരുന്നു.

1954ലെ പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വ്യക്തിയാണ്‌ ചങ്ങനാശ്ശേരി വാഴപ്പള്ളി തെക്കേടത്ത്‌ വീട്ടില്‍ എല്‍.ഗംഗാഭായി. അതിന്റെ സാക്ഷ്യപത്രം അവര്‍ നിധിപോലെ സൂക്ഷിക്കുന്നു. തിരുവനന്തപുരം വിമന്‍സ്കോളേജ്‌ അധ്യാപികയായിരുന്ന പ്രൊഫ. മുത്തനാട്ട്‌ കുഞ്ഞിക്കുട്ടി അമ്മയുടെ ശിക്ഷണത്തിലാണ്‌ തിരുവാതിര പഠിച്ചത്‌. തിരുവല്ല കെ.തങ്കം ആയിരുന്നു ശാസ്ത്രീയസംഗീതത്തില്‍ ഗുരുനാഥ. ആകാശവാണി യിലും ദൂരദര്‍ശനിലും നിരവധി തവണ ഗംഗാഭായി തിരുവാതിര അവതരിപ്പിച്ചിട്ടുണ്ട്‌. ചങ്ങനാശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായി നിരവധി ശിഷ്യന്മാര്‍ ഗംഗാഭായിക്കുണ്ട്‌. സംസ്ഥാനതല സ്കൂള്‍ കോളേജ്‌ യുവജനോത്സവവേദികളില്‍ നിരവധിതവണ ഗംഗാഭായി വിധികര്‍ത്താവായി എത്തിയിരുന്നു. യുവജനോത്സവങ്ങളില്‍ ഇപ്പോഴും വിജയത്തിളക്കമണിയുന്ന ടീമുകള്‍ പലതും ഗംഗാഭായി ടീച്ചറുടെ ചുവടുകള്‍ അഭ്യസിച്ചവരായിരിക്കും.

ആഗോളവല്‍ക്കരണത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും തിരത്തള്ളലില്‍ തിരുവാതിരകളിയുടെ തനിമചോര്‍ന്നുപോയിരിക്കുന്നതായി ഗംഗാഭായി പരിഭവിക്കുന്നു. തിരുവാതിരകളിയെ പരിഷ്കരിച്ച്‌ പരിഷ്കരിച്ച്‌ വികലമായ മോഹിനിയാട്ടമാക്കി മാറ്റിയിരിക്കുന്നു.

ഈണത്തില്‍ പാടി താളത്തില്‍ ചുവടുവെച്ച്‌ താണുകളിക്കുന്ന ഒരു നൃത്തവിശേഷമാണിത്‌. ഒന്നോ രണ്ടോ ദിവസത്തെ പരിശീലനംകൊണ്ട്‌ തിരുവാതിരയില്‍ പ്രാവീണ്യം നേടാനാവില്ല. യുവജനോത്സവവേദികളില്‍ തിരുവാതിര അവതാളത്തിലാകാന്‍ കാരണമിതാണെന്ന്‌ ഗംഗാഭായി ചൂണ്ടിക്കാട്ടുന്നു. പാട്ടിലെ താളം പരിശോധിക്കാന്‍ ഒരു സംഗീതജ്ഞയും ചുവടുകള്‍ കൃത്യമാണോയെന്നറിയുന്ന തിരുവാതിര കലാകാരിയും പാട്ടിലെ അക്ഷരത്തെറ്റുകള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു പണ്ഡിതയും അടങ്ങുന്നതാവണം തിരുവാതിരയുടെ വിധികര്‍ത്താക്കളെന്നും ഗംഗാഭായി പറയുന്നു. വിവിധ എന്‍എസ്‌എസ്‌ കോളേജുകളില്‍ അധ്യാപകനും സ്ഥലനാമ ഗവേഷകനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ.പി.എ.രാമചന്ദ്രന്‍ നായരുടെ ഭാര്യയാണ്‌ ഗംഗാഭായി. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ നേരിട്ട്‌ വേദിയില്‍ തിരുവാതിര അവതരിപ്പിക്കാറില്ല. ശിഷ്യരിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നു.

തിരുവാതിരകളിയെ വളരെയധികം പരിപോഷിപ്പിച്ചിരുന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഗൗരിലക്ഷ്മീഭായി തമ്പുരാട്ടിയുടെ ക്ഷണമനുസരിച്ച്‌ കൊട്ടാരം സന്ദര്‍ശിക്കാനും സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങാനും സാധിച്ചത്‌ ഭാഗ്യമായി അവര്‍ കരുതുന്നു. ഗ്രേറ്റര്‍ റോട്ടറി ക്ലബ്ബ്‌ ചങ്ങനാശ്ശേരി ഘടകം സംഘടിപ്പിച്ച ചടങ്ങില്‍ ചങ്ങനാശ്ശേരിയുടെ ഈ തിരുവാതിര മുത്തശ്ശിയെ മെമ്പര്‍ ഓഫ്‌ ബ്രിട്ടീഷ്‌ എമ്പയര്‍ എലൈന്‍ ക്രേവര്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചിരുന്നു.

അറുപത്തിമൂന്ന്‌ വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ താന്‍ തിരുവാതിര അഭ്യസിച്ചത്‌. മൊന്തകളി, പിഞ്ഞാണംകളി, പിന്നല്‍ തിരുവാതിര തുടങ്ങിയവ അന്നും തിരുവാതിര പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. അടുത്തിടെ തിരുവാതിരയില്‍ വെറൈറ്റി കൊണ്ടുവരാനെന്നു പറഞ്ഞ്‌ പിന്നല്‍ അവതരിപ്പിച്ച്‌ അതിന്റെ മാതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്‌ പൂര്‍വസ്ത്രീകളോട്‌ കാട്ടുന്ന നന്ദികേടാണെന്നും ഗംഗാഭായി പറയുന്നു. താനുള്‍പ്പെടെ തിരുവാതിര യോഗ്യതാ പരീക്ഷ പാസായി ഈ കലാരൂപത്തിന്റെ തനിമയും പാരമ്പര്യവും ചോര്‍ന്നുപോകാതെ പരിരക്ഷിക്കുന്നവരെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലായെന്ന പരാതിയും ഗംഗാഭായിക്കുണ്ട്‌. കേരള കലാമണ്ഡലത്തില്‍ തിരുവാതിര അഭ്യസിപ്പിക്കുന്നതിനും പൊതുപരീക്ഷ പുനരാരംഭിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

>> രാജശേഖരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.