മുളംകുന്നത്തുകാവ്: ആരോഗ്യരംഗത്ത് നാം നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിന് കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചു.പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ സമഗ്രവികസന ശില്‍പ്പശാല കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും വര്‍ഷമായി കുറേശ്ശ ഇടിച്ചില്‍ തട്ടിയിട്ടുണ്ട്. അത് ആ വകുപ്പിണ്റ്റെ മാത്രം കുറ്റമല്ല.ശുദ്ധമായ കുടിവെള്ളത്തിണ്റ്റെ അപര്യാപ്തത ഇതിനു മുഖ്യകാരണമാണ്.ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് അതു പരിഹരിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്.ഫലപ്രദമായ മാലിന്യനിര്‍മാര്‍ജനവും ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്. റോഡുകളുടേയും വൈദ്യുതിയുടേയും കാര്യത്തില്‍ നാം വളരെ മുന്നോട്ടുപോയി. കേന്ദ്ര-സംസ്ഥാനാവിഷ്കൃതപദ്ധതികള് ഫലപ്രദമായി വിനിയോഗിക്കാന്‍ പഞ്ചായത്തുകള്‍ക്കു കഴിയണം.ഗൃഹനാഥന് മരിച്ചാല്‍ ധനസഹായം നല്കുന്ന കേന്ദ്ര പദ്ധതിയെക്കുറിച്ച് പലര്‍ക്കും ഇന്നറിയില്ല. പതിനായിരം രൂപ ധനസഹായം ഇപ്പോള്‍ ഇരുപതിനായിരം രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറുമാസമെന്ന സമയപരിധിയും എടുത്തുകളഞ്ഞിട്ടുണ്ട്. കില ഡയറക്ടര്‍ ഡോ.പി.പി.ബാലന് അദ്ധ്യക്ഷത വഹിച്ചു. കോഴ്സ് ഡയറകടര്‍ ഡോ.പീറ്റര്‍ എം. രാജ്, കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എന്‍.ജെ.പ്രസാദ്, ഫില്‍സണ്‍ മാത്യൂസ് കോഴ്സ് കോര്‍ഡിനേറ്റര്‍ കെ.എം. സലിം എന്നിവര്‍ സംസാരിച്ചു. അയര്‍ക്കുന്നം, അകലക്കുന്നം, കുരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം, ഗ്രാമപഞ്ചായത്തുകളിലേയും പള്ളം, പാമ്പാടി, മാടപ്പള്ളി ബ്ളോക്ക് പഞ്ചായത്തുകളിലേയും പ്രസിഡണ്റ്റ്, വൈസ് പ്രസിഡണ്റ്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി .ചെയര്‍ പേഴ്സണ്‍മാര്‍, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.ഉല്‍പ്പാദന-സര്‍വീസ്-ഭൗതിക മേഖലകളെ ആറു ഗ്രൂപ്പുകളായി തിരിച്ച് ഗൂപ്പ് ചര്‍ച്ചയും തുടര്‍ന്ന് പൊതുചര്‍ച്ചയുമുണ്ടായി. കിലയിലെ അസോ.പ്രൊഫസര്‍മാരായ ഡോ.സണ്ണി ജോര്‍ജ്, ഡോ.പീറ്റര്‍ എം.രാജ് എന്നിവര്‍ ഗ്രൂപ്പുചര്ച്ചകള്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: