ന്യൂദല്‍ഹി: കെപിസിസി പുനഃസംഘടന സംബന്ധിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കൈമാറിയ പട്ടിക ഹൈക്കമാന്‍ഡ് അതേപടി അംഗികരിക്കില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പിനെതിരെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുവന്നതിനെതുടര്ന്നാണിത്.പുന:സംഘടന സംബന്ധിച്ച് ചില കൂടിയാലോചനകള്‍ കൂടി നടത്തേണ്ടതുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രിഅറിയിച്ചു. ഇത് പൂര്‍ത്തിയാക്കി വൈകാതെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും മിസ്തിരി അറിയിച്ചു. കണ്ണൂര്‍ വേണമെന്ന് ഇരുവിഭാഗവും ആവശ്യപ്പെടുമ്പോള്‍ പാലക്കാട് ആര്‍ക്കാണെന്ന് വ്യക്തമാകാത്തതിനെ തുടര്‍ന്ന് ഇരുപക്ഷവും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിര്‍ദ്ദേശിച്ചിട്ടില്ല.
കെപിസിസി പട്ടിക നല്‍കിയെങ്കിലും സ്വന്തം നിലയ്ക്കുള്ള ചില ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നടത്തുമെന്നാണ് മധുസൂദന്‍ മിസ്ത്രിയുടെ നിലപാട്. ഇത് ആരുമായിട്ടൊക്കെയാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സോണിയാ ഗാന്ധിക്ക് ഫാക്സ് സന്ദേശമയച്ച വി.എം. സുധീരന്, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പിനെ എതിര്‍ത്ത വയലാര്‍ രവി തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി പ്രസിഡന്റ് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഐസിസിക്കു വേണ്ട ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൂടിയാലോചനകള്‍ക്ക് ശേഷം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രിക്കാണ് പട്ടിക കൈമാറിയത്. കണ്ണൂര്‍ ഡിസിസിക്ക് പകരം തൃശൂര്‍ വേണമെന്ന നിലപാടില്‍ എ ഗ്രൂപ്പ് ഉറച്ച് നില്‍ക്കുകയാണ്. പട്ടിക പരിശോധിച്ച് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
രണ്ടു ജില്ലകള്‍ ആര്‍ക്കാണെന്ന തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും ഏഴു വീതം ജില്ലകള്‍ ലഭിക്കുന്ന രീതിയിലാകും അന്തിമ തീരുമാനം. കണ്ണൂര്‍ ഐ ഗ്രൂപ്പിന് തന്നെ ലഭിക്കുമെന്നാണ് സൂചന. ഇവിടെ കെ. സുധാകരന് നിര്‍ദ്ദേശിച്ച കെ.സുരേന്ദ്രന് തന്നെയാകും ഡിസിസി പ്രസിഡന്റ്.
പ്രസിഡന്റിനു പുറമെ രണ്ട് വൈസ് പ്രസിഡന്റുമാരും 22 ജനറല്‍ സെക്രട്ടറിമാരുമടക്കം 30 സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാകും പുതിയ കെപിസിസി. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ തീരുമാനിക്കരുതെന്ന് വി.എം. സുധീരനും എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്, പി.സി.ചാക്കോ തുടങ്ങിയവരും ഹൈക്കമാന്ഡിനോട്് ആവശ്യപ്പെട്ടിരുന്നു.
>> പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: