Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വിവേകാനന്ദ സ്വാധീനം കേരളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2012, 06:57 pm IST
in Varadyam

സ്വാമി വിവേകാനന്ദന്‍ കേരളവുമായിട്ടുള്ള ആത്മബന്ധത്തെക്കുറിച്ച്‌ വിശദമാക്കുന്ന ഗ്രന്ഥമാണ്‌ രാജീവ്‌ ഇരിങ്ങാലക്കുട രചിച്ച “സ്വാമി വിവേകാനന്ദനും കേരളവും.” ഈ പുസ്തകം സ്വാമിയുടെ 150-ാ‍ം ജന്മവാര്‍ഷികത്തിന്റെ ഭാഗമായാണ്‌ കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ചത്‌. സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ സഞ്ചരിച്ച സ്ഥലങ്ങളിലൂടെ അതാത്്‌ ദിവസങ്ങളില്‍ സഞ്ചരിച്ച്‌ ഈ വിഷയത്തെക്കുറിച്ച്‌ ആധികാരികമായി വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരെ കണ്ടെത്തി അവരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ്‌ ഈ ഗ്രന്ഥം തയ്യാറാക്കിയതെന്ന്‌ രാജീവ്‌ ഇരിങ്ങാലക്കുട മുഖവുരയില്‍ പ്രത്യേകം പറയുന്നുമുണ്ട്‌.

വിവേകാനന്ദസ്വാമികള്‍ 1890-ാ‍ം മാണ്ടിന്റെ മധ്യത്തില്‍ ബംഗാളില്‍നിന്നും ആരംഭിച്ച പരിവ്രാജക വൃത്തിക്കിടയില്‍ കേരളം സന്ദര്‍ശിക്കുന്നതിനെക്കുറിച്ച്‌ വിചാരിച്ചിരുന്നില്ലായെന്നും ബാംഗ്ലൂരില്‍വച്ച്‌ ഡോ.പല്‍പ്പുവുമായുണ്ടായ സമാഗമമാണ്‌ സ്വാമികളെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകമെന്ന്‌ ഗ്രന്ഥകാരന്‍ തുടക്കത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്‌. സ്വാമിയുടെ കേരള സന്ദര്‍ശനം വളരെ തന്മയത്വമായിട്ട്‌ ഈ ഗ്രന്ഥത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. വിവേകാനന്ദസ്വാമികള്‍ മലബാറിനെക്കുറിച്ചും അവിടത്തെ വിദുഷികളായ വനിതകളുടെ സംസ്കൃത പാണ്ഡ്യത്യത്തെക്കുറിച്ചും അല്‍ഭുതപ്പെട്ടിരുന്നത്‌ രേഖപ്പെടുത്തിയതിലൂടെ വിവേകാന്ദസ്വാമികളും ചട്ടമ്പിസ്വാമികളുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ വിവേകാനന്ദസ്വാമി, ചിന്മുദ്രയെക്കുറിച്ച്‌ ചട്ടമ്പിസ്വാമികളോട്‌ ചോദിച്ചു മനസിലാക്കുന്നുമുണ്ട്‌. ചട്ടമ്പിസസ്വാമിക്ക്‌ വിവേകാനന്ദനെ അങ്ങേയറ്റം ബഹുമാനമായിരുന്നു. അദ്ദേഹം ഒരു ഗരുഡനാണെങ്കില്‍ ഞാനൊരു കൊതുകാണ്‌. അതാണ്‌ ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്ന്‌ ചട്ടമ്പിസ്വാമികള്‍ പറയാറുണ്ടായിരുന്നു. ഇതില്‍നിന്ന്‌ വിവേകാനന്ദസ്വാമി എത്ര ഉജ്വലമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസിലാക്കാന്‍ കഴിയും.

ശുചീന്ദ്രത്തുനിന്നും കാല്‍നടയായാണ്‌ കന്യാകുമാരിയിലെത്തിയത്‌. ത്രിവേണി സംഗമമായ കന്യാകുമാരിയിലെത്തി ആദ്യം ദേവിയെ സാഷ്ടാംഗം നമസ്ക്കരിച്ചു കരയില്‍നിന്നും രണ്ടര ഫര്‍ലോങ്ങ്‌ അകലെയുള്ള ശ്രീപാദശിലയില്‍പ്പോയി ധ്യാനനിമഗ്നനായിരുന്ന്‌ ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്കുവേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്തു. സ്വാമി ഭാരതത്തിലെ ജനങ്ങളുടെ ദാരിദ്ര്യത്തെയും അജ്ഞതയെയും കുറിച്ചോര്‍ത്ത്‌ വളരെ ദുഃഖിച്ചിരുന്നു. സവര്‍ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതര്‍ക്ക്‌ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു കേരളത്തില്‍ അന്നുണ്ടായിരുന്നത്‌. ഇതിനെ സ്വാമിജി വിമര്‍ശിക്കുമ്പോള്‍ത്തന്നെ കേരളത്തെ സ്തുതിക്കേണ്ട സമയത്ത്‌ സ്തുതിക്കുകയും ചെയ്തിട്ടുണ്ട്‌. കേരളത്തിന്റെ പ്രകൃതിഭംഗി സ്വാമിജിയെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഒരുമാസം മാത്രം നീണ്ടുനിന്ന സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം മായാത്ത സ്മരണകളാണ്‌ അവശേഷിപ്പിച്ചത്‌. കേരള സന്ദര്‍ശത്തിനുശേഷമാണ്‌ വിവേകാനന്ദന്‍ ഷിക്കാഗോ മത സമ്മേളനത്തില്‍ പങ്കെടുത്ത്‌ ലോകാംഗീകാരത്തിന്‌ പാത്രമായത്‌. ചരിത്രപ്രസിദ്ധമായ ഈ പ്രഭാഷണത്തിലും സ്വാമിജി കേരളത്തെ പരാമര്‍ശിച്ചു. എന്തായാലും കേരള നവോത്ഥാനത്തിന്‌ നാന്ദി കുറിക്കുവാന്‍ വിവേകാനന്ദസ്വാമിജിയുടെ കേരളാഗമനത്തിലൂടെ കഴിഞ്ഞു.

കേരളത്തിലുണ്ടായ വിവേകാനന്ദ തരംഗത്തിന്റെ ഒരു പ്രധാന സാരഥിയാണ്‌ നിര്‍മലാനന്ദസ്വാമികള്‍. നിര്‍മലാനന്ദസ്വാമികള്‍ പ്രധാനമായും കേരളത്തിലെത്തിയത്‌ ശ്രീരാമകൃഷ്ണ വിവേകാനന്ദ സന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ്‌. സ്വാമികളുടെ പ്രവര്‍ത്തനഫലമായി കേരളത്തിന്റെ പലഭാഗത്തും ശ്രീരാമകൃഷ്ണാശ്രമങ്ങളും വിവേകാനന്ദ ഭക്തന്മാരായ അഭ്യസ്തവിദ്യരുമുണ്ടായി. 1911നും 1938നും ഇടയില്‍ 19 ആശ്രമങ്ങളും 35 സന്യാസിമാരുമുണ്ടായി. കൂടാതെ നിരവധി ശ്രീരാമകൃഷ്ണ ശ്രീശാരദാവിവേകാനന്ദസംഘങ്ങളും സമിതികളും രൂപീകരിക്കുകയുണ്ടായി. ഭക്തന്മാര്‍ക്കിടയില്‍ ജാതിയില്ല എന്ന ശ്രീരാമകൃഷ്ണസൂക്തം കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയത്‌ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്‌.

കേരളത്തില്‍ ശ്രീരാമകൃഷ്ണ പ്രസ്ഥാനം ഏതൊരു ആത്മീയ സംഘടനയ്‌ക്കും മാതൃകയായിരുന്നു. ശ്രീരാമകൃഷ്ണമഠത്തിന്റെ ആശയാദര്‍ശങ്ങള്‍ ജാതിമതവര്‍ഗഭേദങ്ങള്‍ക്കതീതമായി സനാതനധര്‍മതത്വങ്ങളില്‍ അധിഷ്ഠിതമാണ്‌. സനാതന ധര്‍മത്തില്‍നിന്ന്‌ മതം മാറിപ്പോയവര്‍ക്ക്‌ തിരിച്ചുവരാനുള്ള മാര്‍ഗവും ആദ്യമായി കേരളത്തില്‍ നടപ്പാക്കിയത്‌ ശ്രീരാമകൃഷ്ണപ്രസ്ഥാനമാണ്‌. കേരളത്തിലെ ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ക്കൂടി ഒരു യാത്ര നടത്തുകയാണ്‌ ഗ്രന്ഥകാരന്‍. ഈ യാത്രയിലൂടെ വായനക്കാര്‍ക്ക്‌ കേരളത്തിലെ ശ്രീരാമകൃഷ്ണാശ്രമങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെ കൂടുതല്‍ അറിവ്‌ നേടാന്‍ സാധിക്കുന്നു.

ഉറങ്ങിക്കിടന്ന ഭാരതജനതയെ കര്‍മനിരതരാക്കിയത്‌ സ്വാമി വിവേകാനന്ദനാണ്‌. യുവത്വത്തിന്റെ പ്രതീകമായ സ്വാമിജിയെക്കുറിച്ച്‌ ഒരു പുസ്തകം തയ്യാറാക്കിയതിലൂടെ രാജീവ്‌ ഇരിങ്ങാലക്കുട എന്ന ഗ്രന്ഥകാരന്‍ നല്ലൊരു പുണ്യകര്‍മമാണ്‌ ചെയ്തിരിക്കുന്നത്‌. വിവേകാനന്ദസ്വാമിയുടെ കേരളസന്ദര്‍ശനം ഒരു യാത്രാവിവരണംപോലെ വായനക്കാര്‍ക്ക്‌ അനുഭൂതി ഉളവാക്കുന്ന തരത്തിലാണ്‌ രാജീവ്‌ ഇരിങ്ങാലക്കുട ഈ കൃതിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്‌.

‘സ്വാമി വിവേകാനന്ദനും കേരളവും’ എന്ന പുസ്തകരചനയ്‌ക്കുവേണ്ടി രാജീവ്‌ ഇരിങ്ങാലക്കുട നടത്തിയ സമര്‍പ്പണ മനോഭാവം വളരെയധികം പ്രശംസനീയമാണ്‌.

>> കെ.ആര്‍.സരിതകുമാരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.