Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ സൈന്യവും കോടതിയും തുറന്ന പോരിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2012, 05:10 pm IST
in World

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ സൈനികനേതൃത്വവും കോടതിയും തുറന്ന പോരിലേക്ക്‌. സൈന്യത്തെ താഴ്‌ത്തിക്കെട്ടാനോ തകര്‍ക്കാനോ കോടതിയും ജഡ്ജിമാരും ശ്രമിക്കരുതെന്ന്‌ സൈനിക ജനറല്‍ അഷ്‌ഫാക്‌ പര്‍വേസ്‌ കയാനി മുന്നറിയിപ്പ്‌ നല്‍കി. സൈന്യം രാഷ്‌ട്രീയത്തില്‍ ഇടപെടുന്നത്‌ അവസാനിപ്പിക്കണമെന്ന ചീഫ്‌ ജസ്റ്റിസ്‌ ഇഫ്തീക്കര്‍ ചൗധരിയുടെ പരാമര്‍ശമാണ്‌ കയാനിയെ ചൊടിപ്പിച്ചത്‌.

അറിഞ്ഞോ അറിയാതെയോ ജനങ്ങളേയും സൈന്യത്തേയും തമ്മില്‍ അകറ്റാണ്‌ ചിലര്‍ ശ്രമിക്കുന്നത്‌. ഇത്‌ വെച്ചുപൊറിപ്പിക്കില്ലെന്നും കയാനി മുന്നറിയിപ്പ്‌ നല്‍കി. രാജ്യത്തെ രാഷ്‌ട്രീയ സഖ്യങ്ങള്‍ക്ക്‌ സൈന്യം പിന്തുണ നല്‍കുന്നുവെന്ന്‌ പഴയൊരു കേസില്‍ ചൂണ്ടിക്കാട്ടി മുന്‍ എയര്‍മാഷല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതി സൈന്യത്തിന്റെ രാഷ്‌ട്രീയ ഇടപെടലിനെ വിമര്‍ശിച്ചത്‌.

സ്വാതന്ത്ര്യം ലഭിച്ച്‌ 65 വര്‍ഷം പിന്നിടുമ്പോഴും പകുതിയിലധികം കാലം സൈന്യത്തിന്റെ നിയന്ത്രണത്തില്‍ കഴിഞ്ഞ പാരമ്പര്യമാണ്‌ പാക്കിസ്ഥാനുള്ളത്‌. വിഷയത്തിന്റെ പ്രാധാന്യം അര്‍ഹിച്ചുതന്നെ ആരെയും പേരെടുത്ത്‌ പറയാതെയാണ്‌ കയാനി വിമര്‍ശിച്ചത്‌. കേസില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ റിട്ടേയ്ഡ്‌ ജഡ്ജിനെതിരെ ഭരണഘടനാപരമായി നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

സ്ഥാപനങ്ങളേയും നിയമനിര്‍മ്മാണങ്ങളേയും കൂട്ടി യോജിപ്പിക്കുന്നത്‌ ഭരണഘടനയാണെന്ന്‌ തങ്ങള്‍ അംഗീകരിക്കുന്നു. പക്ഷെ സൈന്യത്തില്‍ ഇടപെടാന്‍ ആരെയയും അനുവദിക്കില്ലെന്നും കയാനി പറഞ്ഞു. രാജ്യത്തെ ഏറ്റവും ശക്തമായ സ്ഥാപനമാണ്‌ സൈന്യം. പാക്കിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ക്കെതിരെയായുള്ള ആഭ്യന്തര യുദ്ധങ്ങള്‍ക്കൊടുവില്‍ സൈന്യത്തിനുള്ള അധികാരം താഴേക്കിറങ്ങിച്ചെന്നിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടിലുണ്ട്‌.

ജനങ്ങളുടെ പിന്തുണയോടെയാണ്‌ സൈന്യം ഇപ്പോള്‍ ശക്തി പ്രാപിച്ചിരിക്കുന്നത്‌. ഈ പിന്തുണ ഇല്ലാതാക്കാന്‍ ആരും ശ്രമിക്കരുതെന്നും കയാനി പറഞ്ഞു. റാവല്‍പിണ്ടിയിലെ സൈനിക ക്യാമ്പില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈന്യത്തിനെതിരെ വിമര്‍ശനവുമായി ഇതിന്മുമ്പും ചൗധരി രംഗത്തെത്തിയിരുന്നു. സൈന്യത്തെക്കാളും രാജ്യത്തെ ഐഎഎസ്‌ ഉദ്യോഗസ്ഥരാണ്‌ മെച്ചമെന്നായിരുന്നു പ്രസ്താവന. ജനങ്ങള്‍ക്ക്‌ മതിയായ സുരക്ഷയും ക്ഷേമവും അവകാശങ്ങളും നല്‍കുന്നത്‌ അവരാണെന്നും ചൗധരി പറഞ്ഞിരുന്നു. സൈന്യവും കോടതിയും തമ്മിലുള്ള അതൃപ്തി ഇതിനു മുമ്പ്‌ ഉണ്ടായതാണെങ്കിലും ഇപ്പോഴാണ്‌ ഇത്‌ മറനീക്കി പുറത്തുവരുന്നത്‌.

സൈന്യത്തിന്റെ നിലപാടുകളെ പാക്‌ മാധ്യമങ്ങളും വിമര്‍ശിച്ചിട്ടുണ്ട്‌. അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെതിരായ യുഎസ്‌ സൈന്യത്തിന്റെ നടപടിയില്‍ പാക്ക്‌ സൈന്യത്തിന്‌ ഒന്നും ചെയ്യാന്‍ സാധിക്കാത്തത്‌ കഴിവുകേടാണെന്നായിരുന്നു മാധ്യമങ്ങളുടെ വിമര്‍ശനം. സുരക്ഷാ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതില്‍ സൈന്യം ഏറെ പിന്നിലാണെന്ന്‌ പാക്‌ ജനതയും വിമര്‍ശിച്ചിരുന്നു. ചില രാഷ്‌ട്രീയപാര്‍ട്ടികളെയും പ്രവര്‍ത്തകരെയും കൂട്ടിച്ചേര്‍ത്ത്‌ സഖ്യമുണ്ടാക്കാന്‍ കയാനി ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങളും ഇപ്പോള്‍ കയാനിക്കെതിരെ നിലനില്‍ക്കുന്നുണ്ട്‌. ഇതിനിടയിലാണ്‌ സൈന്യവും കോടതിയും തമ്മില്‍ അഭിപ്രായ ഭിന്നത പുറത്തായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.