Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രാജീവ്‌ വധവുമായി ബന്ധപ്പെട്ട തെളിവ്‌ പൂഴ്‌ത്തിയിട്ടില്ലെന്ന്‌ എം.കെ.നാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2012, 10:04 pm IST
in World

മെല്‍ബണ്‍: രാജീവ്‌ ഗാന്ധി വധക്കേസില്‍ നിര്‍ണായക തെളിവുകള്‍ പൂഴ്‌ത്തിയെന്ന ആരോപണം മുന്‍ സിബിഐ ഓഫീസറും പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായ എം.കെ.നാരായണന്‍ തള്ളിക്കളഞ്ഞു. രാജീവ്‌ ഗാന്ധി വധവുമായി ബന്ധപ്പെട്ട്‌ വളരെ നിര്‍ണായകമായൊരു തെളിവ്‌ അന്നത്തെ ഐബി മേധാവി കൂടിയായിരുന്ന എം.കെ.നാരായണന്‍ ഒളിപ്പിച്ചുവെന്ന വിവാദ വെളിപ്പെടുത്തലുമായി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കെ.രഘൂത്തമനാണ്‌ രംഗത്തെത്തിയത്‌. എന്നാല്‍ ഇതേക്കുറിച്ച്‌ തനിക്കൊന്നും പറയാനില്ല. പുസ്തകം വിറ്റഴിക്കുന്നതിനുവേണ്ടിയാണ്‌ ഇത്തരം പരാമര്‍ശങ്ങള്‍ എഴുതിയിരിക്കുന്നതെന്നും എം.കെ.നാരായണന്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായ കേസിനെക്കുറിച്ച്‌ യാതൊരു പ്രതികരണത്തിനും താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീപെരുമ്പത്തൂരിലെ സംഭവസ്ഥലത്തേയ്‌ക്ക്‌ രാജീവ്‌ ഗാന്ധിയെത്തുന്നതിന്‌ മുമ്പ്‌ ബെല്‍റ്റ്‌ ബോംബുമായി കാത്തുനില്‍ക്കുന്ന തനുവിന്റെ വീഡിയോ ദൃശ്യമാണ്‌ മുക്കിയത്‌. ഇക്കാര്യം അറിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി ടി.ആര്‍.കാര്‍ത്തികേയന്‍ എം.കെ.നാരായണനെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞില്ലെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

രാജീവ്‌ ഗാന്ധി എത്തുന്നതിന്‌ രണ്ടുമണിക്കൂറിന്‌ മുമ്പ്‌ തന്നെ ശിവരശനും സംഘവും പരിസരത്തുണ്ടായിരുന്നു. രാജീവ്‌ ഗാന്ധി എത്തിയതിനുശേഷമാണ്‌ തനു ആളുകള്‍ക്കിടയിലേക്ക്‌ നുഴഞ്ഞുകയറിയതെന്ന തമിഴ്‌നാട്‌ പോലീസിന്റെ കള്ളവാദം തെളിയിക്കാനാണ്‌ വീഡിയോ ദൃശ്യം ഒളിപ്പിച്ചതെന്ന്‌ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവസ്ഥലത്ത്‌ വച്ച്‌ തനു ആരൊക്കെയായി സംസാരിച്ചുവെന്ന തെളിവും നശിപ്പിക്കണമായിരുന്നു. കേസ്‌ ആദ്യം അന്വേഷിച്ച സംഘത്തിന്റെ തലവനായിരുന്നിട്ടും കാര്‍ത്തികേയന്‍ തന്നെ അവിശ്വസിച്ചുവെന്നും തെളിവ്‌ നഷ്ടപ്പെട്ട കാര്യം അറിയിച്ചിട്ടും അതിനെ അവഗണിക്കുകയായിരുന്നുവെന്ന്‌ രഘൂത്തമന്‍ പറയുന്നു.

‘കോണ്‍സ്പിറസി ടു കില്‍ രാജീവ്‌ ഗാന്ധി ഫ്രം സിബിഐ ഫയല്‍’ എന്ന രഘൂത്തമന്റെ പുസ്തകത്തിലാണ്‌ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്‌. തമിഴ്‌നാട്‌ പോലീസില്‍നിന്നും ഐബി ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ച വീഡിയോ ടേപ്പില്‍ കൃത്രിമത്വം നടന്നതായും പുസ്തകത്തില്‍ പറയുന്നു. തനു വേദിയിലുള്ള ചില ആളുകളുമായി സംവദിച്ചത്‌ ആ സമയത്ത്‌ കോണ്‍ഗ്രസിനെ അത്ഭുതപ്പെടുത്തിയിരുന്നു. ഈ വീഡിയോ ടേപ്പ്‌ ഒളിച്ച്‌ വെച്ചതിലൂടെ ഇത്തരം തെളിവുകളാണ്‌ പുറത്താകുന്നത്‌. നാരായണന്‍ എന്തിനാണ്‌ ഇങ്ങനെ ചെയ്തത്‌? ഗാന്ധി കുടുംബവുമായുള്ള വ്യക്തി ബന്ധം പോലും കണക്കിലെടുക്കാതെ കോണ്‍ഗ്രസിനെതിരായി ഇങ്ങനെ എന്തിനാണ്‌ ചെയ്തത്‌ എന്ന്‌ കത്തില്‍ ചോദിക്കുന്നുണ്ട്‌.

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ എം.കെ.നാരായണന്‍ മാധ്യമപ്രവര്‍ത്തകരോടാണ്‌ പുസ്തകത്തിലെ വിവരങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ പറഞ്ഞത്‌. അന്വേഷണം മുഴുവന്‍ പൂര്‍ത്തിയായതാണ്‌. ഇതില്‍ പുതുതായി യാതൊന്നുമില്ലെന്നും എം.കെ.നാരായണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.