ന്യൂദല്‍ഹി: ഭൂമിദാനക്കേസില്‍ തനിക്കെതിരേ പ്രവര്‍ത്തിക്കുന്നവരെ ജനങ്ങള്‍ വഴിയേ മനസിലാക്കുമെന്ന് വി.എസ് അച്യുതാനന്ദന്. ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷത്തെ ചിലരും തനിക്കെതിരേ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വി.എസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിപക്ഷമെന്ന് ഉദ്ദേശിക്കുന്നത് സ്വന്തം പാര്ട്ടിക്കാരെയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.
നടരാജനെ വിവരാവകാശ കമ്മീഷണറായി നിയമിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി കൂടി ഉള്‍പ്പെട്ട സമിതിയാണ്. ഉമ്മന്‍ചാണ്ടിക്കു വേണമെങ്കില്‍ വിയോജനക്കുറിപ്പ് എഴുതാമായിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി ഈ നിയമനത്തില്‍ വിയോജനക്കുറിപ്പ് എഴുതിയില്ല.
നേരത്തെ സിവിസിയായി പി.ജെ തോമസിനെ നിയമിച്ചപ്പോള്‍ പ്രതിപക്ഷനേതാവായിരുന്ന സുഷമ സ്വരാജ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ കാര്യവും വി.എസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: