കൊച്ചി: കോണ്‍ഗ്രസുകാര്‍ വിയര്‍പ്പൊഴുക്കി നിലനിര്‍ത്തി പോന്നിരുന്ന നിയോജകമണ്ഡലങ്ങളില്‍ ആര്‍ത്തി പൂണ്ട ദേശാടന പക്ഷിയെപോലെ പറന്നിറങ്ങുന്ന നേതാവാണ് എം എം ഹസനെന്ന് വി ഡി സതീശനും ടി എന്‍ പ്രതാപനും ആരോപിച്ചു.
പിന്നീടൊരിക്കലും യു ഡി എഫിന് ജയിക്കാനാകാത്ത മണ്ഡലങ്ങളാക്കി ആ പ്രദേശങ്ങളെ മാറ്റിയത് ഹസനാണ്. ഹസനെ ഞങ്ങള്‍ക്ക് വേണ്ടായെന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലെയും കോണ്‍ഗ്രസുകാര്‍ പറയുകയാണ്. വിയര്‍പ്പൊഴുക്കാതെ പ്രസ്താവന നടത്തി ജീവിക്കുന്നവരാണ് ആര്‍ത്തിക്കാര്‍ എന്ന് കേരളം തിരിച്ചറിയുമെന്ന് ഇരു എം.എല്‍ .എമാരും പ്രസ്താവനയില്‍ പറഞ്ഞു.
ഹാരിസണ്‍, മുന്നാര്‍ ഉള്‍പ്പെടെ ഒരു ഡസന്‍ ഭൂമി പ്രശ്നങ്ങള്‍ നിയമസഭക്കകത്ത് ഉയര്‍ത്തികൊണ്ടുവന്നത് തങ്ങളാണെന്നും അത് കോണ്‍ഗ്രസ് വക്താവ് അറിഞ്ഞില്ലെന്ന് പറയുന്നത് അത്ഭുതകരമാണെന്നും സതീശനും പ്രതാപനും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: