Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഗ്രാമം ഏറ്റെടുത്ത ശ്രീപത്മനാഭ നിയോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2012, 07:27 pm IST
in Varadyam

സാംസ്കാരിക കേരളത്തിന്റെ ഹൃദയാകാശത്തില്‍ വന്നുഭവിച്ചേക്കാവുന്ന ഒരപമാനത്തെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കുകയായിരുന്നു ഗ്രാമം മാസികയുടെ നേതൃത്വത്തിലുള്ള ഗ്രാമം സാംസ്കാരികവേദി ചെയ്തത്‌. ഗ്രാമത്തിന്റെ പ്രവര്‍ത്തകര്‍ക്ക്‌ അതൊരു നിയോഗമായിരുന്നു. സാക്ഷാല്‍ ശ്രീപത്മനാഭസ്വാമി ജ്വലിപ്പിച്ച അദൃശ്യമായ വെളിച്ചം നല്‍കിയ ഊര്‍ജ്ജം മാത്രമായിരുന്നു കൈമുതല്‍. ഒന്നര പതിറ്റാണ്ടിലേറെയായി കൊല്ലത്ത്‌ നിന്നും മണി കെ.ചെന്താപ്പൂര്‌ ഗ്രാമം മാസിക പ്രസിദ്ധീകരിച്ചുവരുന്നു. ചെന്താപ്പൂരിന്‌ ഉറക്കമില്ലാത്ത നാളുകളായിരുന്നു 2007 ജൂണിലേത്‌. ഗ്രാമം ഏറ്റെടുത്ത ഈ ബാലസാഹിത്യപുരസ്കാരം എങ്ങനെയാണ്‌ വിജയകരമായി സംഘടിപ്പിക്കുകയെന്ന ആലോചനയായിരുന്നു അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മനസിനെ മഥിച്ചത്‌. ഗ്രാമം പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായി പുരസ്കാരസംരക്ഷണസമിതി ഉണ്ടാക്കുകയാണ്‌ ആദ്യം ചെയ്തത്‌. പിന്നീട്‌ കവടിയാര്‍ കൊട്ടാരവുമായി ബന്ധപ്പെട്ട്‌ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിയോടും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയോടും തങ്ങളുടെ ദൗത്യത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തി സഹായസഹകരണങ്ങള്‍ ഉറപ്പാക്കി. മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യസമ്മാനമായതുകൊണ്ടും പ്രസ്തുത പുരസ്കാരത്തിന്‌ പുസ്തകം സമര്‍പ്പിച്ചിട്ടുള്ള എഴുത്തുകാരനെന്ന നിലയ്‌ക്കുമാണ്‌ ഒഴിവാക്കപ്പെട്ട സമ്മാനം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനത്തിന്‌ വേഗത കൂടിയത്‌.

1956 ആഗസ്റ്റില്‍ കേരളസാഹിത്യ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്‌ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയായിരുന്നു. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹംതന്നെയാണ്‌ ബാലസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ 1959 മുതല്‍ ശ്രീപത്മനാഭസ്വാമി എന്‍ഡോവ്മെന്റ്‌ ഏര്‍പ്പെടുത്തിയത്‌. ആദ്യ പുരസ്കാരം സി.എ.കിട്ടുണ്ണിയുടെ മുടന്തനായ മുയല്‍ എന്ന കൃതിക്കായിരുന്നു.

മതേതരവാദികളുടെ കുതിരകയറ്റം ഹൈന്ദവവിശ്വാസങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും മേല്‍ മാത്രമാണെന്നതാണ്‌ ശ്രദ്ധേയം. നാം കണ്ടുകൊണ്ടിരിക്കുന്ന സാംസ്കാരിക കാപട്യമാണിത്‌. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട അക്കാദമിയുടെ നടപടി തികച്ചും അപഹാസ്യമായിരുന്നു. മയ്യഴിയുടെ കഥാകാരന്‍ എം.മുകുന്ദന്‍ അന്യായങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുകയും ചെയ്തു. സാഹിത്യകാരന്മാരും പുരസ്കാരം ഏറ്റുവാങ്ങിയവരില്‍ ജീവിച്ചിരിക്കുന്നവരും അക്കാദമിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചില്ല. ഇടതുസര്‍ക്കാരിന്റെ അപ്രീതിക്ക്‌ പാത്രമാകുമെന്ന്‌ വിചാരിച്ചായിരുന്നു അത്‌. പേരിനും പ്രശസ്തിക്കും ആത്മാഭിമാനം പണയംവയ്‌ക്കുന്ന സാംസ്കാരിക അടിയാളന്മാരിലേക്കുള്ള ചൂണ്ടുപലകകൂടിയായി സംഭവം.

1986 മുതല്‍ ബാലസാഹിത്യരംഗത്ത്‌ സജീവമാണ്‌ മണി കെ. ചെന്താപ്പൂര്‌. രാജകുടുംബത്തിന്റെ സംഭാവനയായ ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭപുരസ്കാരം എല്‍ഡിഎഫ്‌ ഭരണകാലത്ത്‌ ഒരു സുപ്രഭാതത്തില്‍ വകുപ്പുമന്ത്രിയായ എം.എ.ബേബിയുടെ വികലമായ കാഴ്ചപ്പാട്‌ കാരണം അവസാനിപ്പിച്ചപ്പോള്‍ ബാലസാഹിത്യകാരനായ ചെന്താപ്പൂരിന്റെ ഹൃദയമായിരുന്നു നുറുങ്ങിയത്‌. വേദനയോടെയായിരുന്നു ആ വാര്‍ത്തക്ക്‌ കാതോര്‍ത്തത്‌. എന്നാല്‍ നിസംഗനായി നില്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. 1959മുതല്‍ ബാലസാഹിത്യത്തിലെ മികച്ച എഴുത്തുകാരെ ആദരിച്ച്‌ അക്കാദമി നല്‍കിവന്ന പുരസ്കാരത്തെ കേവലം മതചിഹ്നമായി വ്യാഖ്യാനിച്ചത്‌ മണി കെ.ചെന്താപ്പൂരിന്‌ മാത്രമല്ല, ആത്മാര്‍ത്ഥതയും സ്വത്വബോധവുമുള്ള സാഹിത്യകാരന്മാര്‍ക്കൊന്നും സഹിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ തെളിവായിരുന്നു മണിയുടെ ദൗത്യത്തിന്‌ കേരളമെമ്പാടുംനിന്ന്‌ ലഭിച്ച പ്രോത്സാഹനം.

2007ല്‍ ഏറ്റെടുത്തശേഷം ആദ്യ പുരസ്കാരം പി.ആര്‍.നാഥന്‌ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായി തമ്പുരാട്ടി സമ്മാനിച്ചു. ‘വായിക്കേണ്ട പുസ്തകം ‘ എന്ന കൃതിയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്‌. 2008ല്‍ ‘ഒഴിവുകാലം’ എന്ന കൃതി രചിച്ച ഡോ.കെ.ശ്രീകുമാറും 2009ല്‍ ‘ഓമനയുടെ ഒരു ദിവസത്തി’ ലൂടെ ശ്രീകുമാരന്‍തമ്പിയും 2010ല്‍ ‘പഞ്ചാമൃതം’ രചിച്ച എസ്‌.രമേശന്‍നായരും പത്മനാഭസ്വാമി പുരസ്കാരത്തിന്റെ മാറ്റുകൂട്ടി. പുരസ്കാരസമര്‍പ്പണ ദൗത്യം സധൈര്യം ഏറ്റെടുത്ത ഗ്രാമത്തെയും അതിന്റെ സാരഥി മണി കെ.ചെന്താപ്പൂരിനെയും കൊട്ടാരം വക പുരസ്കാരം നല്‍കി തമ്പുരാട്ടി ആദരിക്കുകയുണ്ടായി.

ശ്രീപത്മനാഭപുരസ്കാരത്തിനായി കൊട്ടാരം നല്‍കിയ തുക മുന്‍ഭരണസമിതി വക മാറ്റിയാണ്‌ വിനിയോഗിച്ചത്‌. 2500 രൂപയായിരുന്നു അവാര്‍ഡ്‌ തുക. കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.സി.ജോസഫ്‌, പവനന്‍, ഇടമറുക്‌ തുടങ്ങിയ പ്രതിഭാധനര്‍ കാണാത്ത വര്‍ഗീയതയാണ്‌ എം.എ.ബേബി മന്ത്രിയായിരുന്നപ്പോള്‍ അക്കാദമി ദര്‍ശിച്ചത്‌. 47 വര്‍ഷം കാണാത്ത വര്‍ഗീയത അവാര്‍ഡ്‌ നിര്‍ത്തലാക്കാന്‍ ആരോപിച്ചതിന്‌ പിന്നില്‍ സങ്കുചിത മനോഭാവം മാത്രമായിരുന്നു. പി.നരേന്ദ്രനാഥ്‌, പി.ടി.ഭാസ്കരപ്പണിക്കര്‍, കുഞ്ഞുണ്ണിമാഷ്‌, സുമംഗല, ജി.ശങ്കരപിള്ള, എന്‍.പി.മുഹമദ്‌, കേശവന്‍ വെള്ളിക്കുളങ്ങര തുടങ്ങിയവരെല്ലാം പത്മനാഭപുരസ്കാരം കഴിഞ്ഞ കാലങ്ങളില്‍ സവിനയം ഏറ്റുവാങ്ങിയവരാണെന്നതുപോലും അക്കാദമി വിസ്മരിച്ചു.

ഇക്കാലയളവില്‍ ശ്രീപത്മനാഭപുരസ്കാരം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി വാദിച്ചവരുണ്ട്‌. അതില്‍ ഏറ്റവും പ്രബലന്‍മാരായ കാക്കനാടന്‍, ടി.പത്മനാഭന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എന്‍.പി.ഹാഫിസ്‌ മുഹമ്മദ്‌, ബാബു കുഴിമറ്റം, എം.കൃഷ്ണദാസ്‌ തുടങ്ങിവരുമുണ്ട്‌. പത്മനാഭസ്വാമി പുരസ്കാരത്തെ അംഗീകരിക്കുവാനുള്ള വിശാലഹൃദയത്തിലൂടെ മാത്രമേ മതേതരത്വത്തിന്‌ ശക്തിയുണ്ടാകൂ എന്ന്‌ അവര്‍ വേദികള്‍ തോറും ഇക്കാലയളവില്‍ ബോധവല്‍ക്കരിച്ചു. കണ്ണൂരില്‍ നടന്ന ബാലഗോകുലത്തിന്റെ സമ്മേളനത്തില്‍ വച്ച്‌ ശക്തിയുക്തം വാദിച്ച ടി.പത്മനാഭന്റെ വാക്കുകളാണ്‌ അധികാരികളുടെ കണ്ണുതുറപ്പിച്ചത്‌.

ശ്രീപത്മനാഭസ്വാമി പുരസ്കാരത്തിനും അമൂല്യനിധിയുടെ തിളക്കമുണ്ടാകുമിനി. അക്കാദമിയുടെ പേരിലുള്ള ഏറ്റവും വലിയ തുകയുടെ പുരസ്കാരമാണിപ്പോള്‍. 25000 രൂപയായി മാറിയിരിക്കുന്നു അവാര്‍ഡ്‌ തുക. മന്ത്രി കെ.സി.ജോസഫ്‌ ആണ്‌ പുരസ്കാരത്തിന്റെ പുനഃസ്ഥാപന വിവരം പ്രഖ്യാപിച്ചത്‌. ഒഴിവാക്കപ്പെട്ട ഒരു സാഹിത്യസമ്മാനം ഉജ്വല പ്രൗഢിയോടെ തിരിച്ചുവരുന്നത്‌ ചരിത്രത്തില്‍ ആദ്യമാണ്‌. വരുംവര്‍ഷങ്ങളില്‍ പത്മനാഭസ്വാമി പുരസ്കാരം ഏറ്റുവാങ്ങുന്നവര്‍ മണി കെ.ചെന്താപ്പൂര്‌ എന്ന എളിയ ബാലസാഹിത്യകാരനെയും അദ്ദേഹത്തിന്റെ സാംസ്കാരികപ്രവര്‍ത്തനങ്ങളെയും ഓര്‍ക്കേണ്ടതാണ്‌.

എ.ശ്രീകാന്ത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.