കൊച്ചി: പി സി ജോര്‍ജിനെതിരെ വി ഡി സതീശന് നിലപാട് കര്‍ക്കശമാക്കി. ഭൂമി കൊത്തിപ്പറിക്കാന്‍ ഒരു കഴുകനെയും അനുവദിക്കില്ലെന്ന് വി ഡി സതീശന് പറഞ്ഞു. ഇക്കാര്യത്തില്‍ ജോര്‍ജിനേയോ മറ്റാരെയെങ്കിലുമോ ഭയമില്ല. ആര് മുന്പില് വന്നാലും ഏറ്റുമുട്ടുമെന്നും അദ്ദേഹം പറഞ്ഞു.
നിയമപ്രകാരമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് മുന്നോട്ട് പോകുന്നതെന്നും സതീശന് പറഞ്ഞു. ജോര്‍ജ്ജല്ല യുഡിഎഫിന്റെ മുഖം. നെല്ലിയാമ്പതി വിഷയത്തില്‍ ലേഖനമെഴുതിയ ടി.എന്‍. പ്രതാപന് എം.എല്‍.എയെക്കുറിച്ചു മോശം പരാമര്‍ശമാണു ജോര്‍ജ് നടത്തിയത്. ഈ വിഷയത്തില്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ച ഉപസമിതിയില്‍ അംഗമായ ജോര്‍ജിനോടു വിശദീകരണം ചോദിക്കാന്‍ യു.ഡി.എഫ് കണ്‍വീനറോ ചെയര്‍മാനോ തയാറായില്ല.
ഭൂമി കൊത്തിപ്പറിക്കാന്‍ ആരെയും അനുവദിക്കില്ല എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടാണ്. ഇതു രാഷ്ട്രീയത്തില്‍ നിന്നു വ്യത്യസ്തമായ നിലപാടല്ല. കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ പിന്തുടര്ച്ചയാണ്. മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി എന്നിവര്‍ ഈ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട്, വൈല്‍ഡ് ലൈഫ് ആക്ട് തുടങ്ങിയ കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നതു കോണ്‍ഗ്രസ് ആണെന്നും സതീശന് ഓര്‍മ്മപ്പെടുത്തി.
നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് കാത്തിരിക്കുകയായിരുന്നു. വനഭൂമിയല്ലെന്നു പരസ്യമായി പറഞ്ഞ ജോര്‍ജാണ് ഉപസമിതിയിലുള്ളത്. അതു പ്രയാസകരമാണ്. നെല്ലിയാമ്പതി സന്ദര്‍ശിക്കുമെന്നു പാര്‍ട്ടി നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കൈമാറുമെന്നും സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: