തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജിനെ മുഖവിലയ്ക്ക് എടുക്കേണ്ടെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാര് പറഞ്ഞു. ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കും കെ.എം മാണിക്കും ഗണേഷ്കുമാര് പരാതി നല്കി.
തനിക്കെതിരെ പി.സി ജോര്‍ജ് അസത്യ പ്രചരണം നടത്തുന്നതായി ഗണേഷ്കുമാര് പരാതിയില്‍ പറയുന്നു. നിയമസഭയിലെ തന്റെ പ്രസ്താവനയാണ് പി.സി. ജോര്‍ജിനെ പ്രകോപിപ്പിച്ചത്. എം.എല്‍.എ എന്ന നിലയില്‍ ചീഫ് വിപ്പിനെ അനുസരിക്കേണ്ട ബാധ്യതയുണ്ട്. എന്നാല്‍ ഒരു മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പറയുന്നതാണ് താന്‍ അനുസരിക്കേണ്ടതെന്നാണ് നിയമസഭയില്‍ പറഞ്ഞതെന്നും ഗണേഷ്കുമാര് പറഞ്ഞു.
പി.സി ജോര്‍ജിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചീഫ് വിപ്പ് ടി.എന്‍.പ്രതാപനും പരാതി നല്കി. മുഖ്യമന്ത്രി പറഞ്ഞതിനെ വിമര്‍ശിക്കാന്‍ പി.സി.ജോര്‍ജ് വളര്‍ന്നിട്ടില്ലെന്ന് ടി.എന്‍.പ്രതാപന് പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ച ശേഷവും തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പി.സി ജോര്‍ജ് നടത്തിയത്. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തത്തെ ഇത് ബാധിക്കും.
കേരളം കണ്ടതില്‍ വച്ച് ഏറ്റവും മിടുക്കനായ മന്ത്രിയാണ് ഗണേഷ്കുമാറെന്നും ടി.എന്‍ പ്രതാപന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: