ന്യൂദല്‍ഹി: മുംബൈ ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധ പരിശീലനം നല്കിയ അബു ഹംസ മരിച്ചുവെന്ന് ലഷ്കര്‍ ഭീകരന് അബു ജുന്‍ഡല്‍. 2009ല്‍ അജ്ഞാത രോഗം പിടിപെട്ടായിരുന്നു മരണമെന്നും അബു ജുന്‍ഡല്‍ മൊഴി നല്കി.
മുപ്പത്തി ഒമ്പതാമത്തെ വയസിലായിരുന്നു അബു ഹംസ മരിച്ചതെന്നും ജുന്‍ഡാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. 2005ല്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഒഫ് സയന്‍സ് ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയാണു ഹംസ. ഹംസയ്ക്കു മുഹമ്മദ് റമദാന്, മുഹമ്മദ് സിദ്ദിക്കി എന്നീ പേരുകളും ഉണ്ടായിരുന്നുവെന്നും ജുന്‍ഡല്‍ മൊഴിനല്‍കി.
2010ല്‍ മുംബൈ പോലീസ് ഇന്റര്‍പോള്‍ സഹായത്തോടെ ഹംസയ്ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: