ന്യൂദല്‍ഹി: ജൂലൈ രണ്ടുവരെ രാജ്യത്ത് ലഭിക്കേണ്ട മഴയുടെ അളവില്‍ 31 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് കേന്ദ്രകൃഷിമന്ത്രി ശരദ് പവാര്‍. മഴക്കുറവ് കാര്‍ഷിക മേഖലയെ ബാധിച്ചേക്കുമെന്നും പവാര്‍ പറഞ്ഞു.
ഒരാഴ്ചയ്ക്കകം കാലവര്‍ഷം ശക്തിപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രതീക്ഷിക്കുന്ന മഴയുടെ 70 ശതമാനംവരെ ലഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തിന് മതിയായ ഭക്ഷ്യധാന്യ കരുതല്‍ശേഖരമുണ്ട്.
വരള്‍ച്ച നേരിടാന്‍ കഴിയുന്ന വിത്തിനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: