ന്യൂദല്‍ഹി: വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും സോളാര്‍ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളുടെയും നിര്‍മ്മാണം ഐഎസ്ആര്‍ഒക്ക് പുറത്തേക്ക് മാറ്റാന്‍ ആലോചന. സവിശേഷമായ ശാസ്ത്രപദ്ധതികളിലും വിദൂര സംവേദന ഉപഗ്രഹങ്ങളുടെ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
ഇതേക്കുറിച്ചുള്ള സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി സെപ്തംബറില്‍ ഐഎസ്ആര്‍ഒയും വാരണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനും വ്യവസായ സംരംഭകരുടെ യോഗം വിളിച്ചു. ഉപഗ്രഹങ്ങളും വിക്ഷേപണ വാഹനങ്ങളും ആവര്‍ത്തിച്ച് നിര്മ്മിച്ചുകൊണ്ടിരിക്കുന്നതിന് പകരം കൂടുതല്‍ ഗവേഷണവികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്മാന് കെ. രാധാകൃഷ്ണന് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ടെലിമെഡിസിന്‍ മുതല്‍ ഡിടിഎച്ച് സേവനങ്ങള്ക്കുവരെ പ്രയോജനപ്പെടുന്ന വിധത്തില്‍ കൂടുതല്‍ ട്രാന്സ്പോണ്ടറുകളോടുകൂടിയ ശക്തിയേറിയ ഉപഗ്രഹങ്ങള്‍ വികസിപ്പിച്ചുവരികയാണ്. ഐഎസ്ആര്‍ഒ നിര്‍മ്മിക്കുന്ന 8000 വാട്ടിന്റെ ജിസാറ്റ്-2 അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തയ്യാറാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 10,000 വാട്ടിന്റെ വാര്‍ത്താവിനിമയ ഉപഗ്രഹം നിര്‍മ്മിക്കാനും ലക്ഷ്യമുണ്ട്. ഇതില്‍ 60-70 ട്രാന്‍സ്പോണ്ടറുകള്‍ ഉണ്ടാകും. അടുത്ത തലമുറയില്പ്പെട്ടതും ഉയര്‍ന്ന ഫ്രീക്വന്സിയുള്ളതുമായ കെജി ബാന്‍ഡ് ട്രാന്‍സ്പോണ്ടറുകളാണ് ഇതില്‍ ഉണ്ടാകുക. ഭാരം കൂടിയ വിദേശ ഉപഗ്രഹമായ ഫ്രഞ്ച്നിര്‍മ്മിത സ്പോട്ട്-6 ആഗസ്റ്റില്‍ വിക്ഷേപിക്കും. ഇതിന് പിന്നാലെ പരിസ്ഥിതി നിരീക്ഷണത്തിനുള്ള ഇന്തോ-ഫ്രഞ്ച് ഉപഗ്രഹമായ സരളും വിക്ഷേപിക്കും. ജിഎസ്എല്വിക്കുവേണ്ടി തദ്ദേശീയമായി നിര്‍മ്മിച്ച ക്രയോജനിക് എഞ്ചിന്റെ സങ്കീര്‍ണമായ ഗ്രൗണ്ട് ടെസ്റ്റുകളും ഇതോടൊപ്പം നടക്കുമെന്ന് രാധാകൃഷ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: