പാനൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യസൂത്രധാരനായ കൂത്തുപറമ്പ് പാട്യം കൊട്ടയോടി പുതിയതെരുവിലെ ടി.കെ എന്ന ടി.കെ.രജീഷ് സിപിഎം നേതൃത്വത്തിന്റെ വിശ്വസ്തനാണ്. നേതൃത്വം ഏല്‍പ്പിക്കുന്ന എന്തും ചെയ്യാന്‍ തയ്യാറാകുന്നയാളാണ് ഇയാളെന്ന് നാട്ടുകാര്‍ പറയുന്നത്. ടി.പി.യെ വധിക്കാനെത്തിയ സംഘത്തിനൊപ്പം കാറില്‍ ടി.കെ രജീഷും ഉണ്ടായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ടി.പിയെ കൊലപ്പെടുത്തിയ രാത്രി ടി.കെ. രജീഷ് കൂത്തുപറമ്പിലെ ഒരു ഹോട്ടലില്‍ തങ്ങിയ കാര്യവും ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന് പോലീസിന് വ്യക്തമായിരുന്നു. വധവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായവരാണ് പോലീസിന് ഈ വിവരങ്ങള്‍ കൈമാറിയത്.
പാനൂര്‍, കൂത്തുപറമ്പ്, തലശ്ശേരി മേഖലകളില്‍ സിപിഎം, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമങ്ങളില്‍ മുഖ്യപങ്ക് ടി.കെ വഹിച്ചിരുന്നതായാണ് സൂചന. എന്നാല്‍ നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ ഇയാളെ കേസുകളില്‍ പ്രതിയാക്കാതെ രക്ഷപ്പെടുത്തുകയായിരുന്നു. ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കുക, മരണം ഉറപ്പായാല്‍ മാത്രം പിന്മാറ്റം, തെളിവുകള്‍ മായ്ക്കാന്‍ വിദഗ്ധന്‍ ഇതായിരുന്നു ടി.കെ. പരസ്യമായ അക്രമസംഭവങ്ങളില്‍ ഒന്നും തന്നെ ഇയാളെ പാര്‍ട്ടി രംഗത്തിറക്കിയിരുന്നില്ല. 1999 ല്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് അരിഞ്ഞുവീഴ്ത്തിയ കിരാത നടപടിക്ക് പിന്നില്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം വ്യക്തമായിരുന്നുവെങ്കിലും പാര്‍ട്ടി എഴുതി നല്കിയ പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഒടുവില്‍ ഇയാളുടെ ഗൂഢാലോചന ക്രിമിനല്‍ നേതൃപാടവം വെളിച്ചത്തുവരാന്‍ അന്യജില്ലയില്‍ നടന്ന കൊലപാതകം വേണ്ടിവന്നുവെന്നാണ് ചന്ദ്രശേഖരന് വധത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ കാണിക്കുന്നത്. ജില്ലയിലെ ഉന്നത നേതാവിന് ഇയാളുമായുള്ള അടുത്ത ബന്ധമാണ് ചന്ദ്രശേഖരന് വധത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഇയാളെ നിയോഗിച്ചതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: