ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന വൈഎസ്ആര്‍ നേതാവും കഡപ്പ എംപിയുമായ വൈ.എസ്.ജഗന്മോഹന് റെഡ്ഡിയെ അഞ്ച് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഹൈദരാബാദ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കൂടുതല്‍ ചോദ്യം ചെയ്യാന്‍ ജഗനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചോദ്യങ്ങളോട് ജഗന് സത്യസന്ധമായി പ്രതികരിക്കുന്നില്ലെന്നും പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നും ആവശ്യപ്പെട്ടാണ് സിബിഐ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇരുകക്ഷികളുടെയും വാദം കേട്ട ഹൈക്കോടതി ഞായറാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ജഗനെ സിബിഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്നമുള്ള ജഗന്റെ ഹര്‍ജി സിബിഐ പ്രത്യേക കോടതി നേരത്തെ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: