തൃശൂര്‍: ചാലക്കുടിയില്‍ നിന്ന് 30 ലക്ഷം രൂപ വില മതിക്കുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പാന്‍ മസാല നിരോധനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
ഹരിയാനയില്‍ നിന്നു രണ്ടു കണ്ടെയ്നറുകളില്‍ കൊണ്ടുവന്ന പുകയില ഉത്പന്നങ്ങള്‍ കാട്ടൂരിലെ മൊത്ത വ്യാപാര കേന്ദ്രത്തിലേക്കു കൊണ്ടു പോവുകയായിരുന്നു. പോലീസ് എത്തുന്നതിന് മുന്‍പ് രണ്ട് വാഹനങ്ങളില്‍ സാധനങ്ങള്‍ മാറ്റിയിരുന്നു. കാട്ടൂരിലെ മൊത്തവ്യാപാരിയായ ജോഷി എന്നയാള്‍ക്ക് വേണ്ടിയാണ് ചരക്ക് എത്തിച്ചതെന്നാണ് വിവരം.
രണ്ട് കണ്ടെയ്നറുകളിലെയും ഡ്രൈവര്‍മാരെയും ചെറുവാഹനത്തില്‍ വന്ന ഷൈലജന്‍ എന്നയാളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പാന്‍ മസാലയും അനുബന്ധ ഉത്പന്നങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ നിരോധിച്ചിരുന്നു. 2006 ലെ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: