ന്യൂദല്‍ഹി: പാക്കിസ്ഥാനിലും പാക് അധിനിവേശ കാശ്മീരിലും ഭീകരവാദികള്‍ 42 പരിശീലന ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും അവയില്‍ മിക്കതും സജീവമാണെന്നും ഭീകരവാദ കേന്ദ്രങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് അയല്‍ സംസ്ഥാനം വിമുഖത കാണിക്കുന്നതായും ഇത് ഇന്ത്യക്ക് സജ്ജമായിരിക്കാനുള്ള മുന്നറിയിപ്പാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ഭീകരരുടെ പരിശീലന ക്യാമ്പുകള്‍ ഇപ്പോഴും സജീവമാണെന്നും അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിലും മ്യാന്മറിലും ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തമായ വിവരമില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ വ്യക്തമാക്കി.
രഹസ്യാന്വേഷണ സംഘങ്ങളുടെ റിപ്പോര്‍ട്ടനുസരിച്ച് പാക്കിസ്ഥാനിലും പാക് അധിനിവേശ കാശ്മീരിലും ഏകദേശം 42 ഭീകരവാദ പരിശീലന ക്യാമ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവവികാസങ്ങളും സര്‍ക്കാര്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയാണെന്നും ദേശീയ സുരക്ഷയ്ക്കായുള്ള എല്ലാ പ്രധാനപ്പെട്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹംഅറിയിച്ചു.
താലിബാന് ലഷ്ക്കറെ തൊയ്ബ തലവന്മാരായ മുല്ല ഒമര്‍, ഹാഫിസ് സയീദ് തുടങ്ങിയവരെ ഇല്ലാതാക്കുന്നതില്‍ പാക്കിസ്ഥാന് വൈമനസ്യം കാണിക്കുന്നതായും അതിര്‍ത്തികളില്‍ എല്ലാവിധ പരിശോധനയും നടത്തുന്നതായും ഭാവിയിലുണ്ടാകുന്ന പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ ബിഎസ്എഫ് സജ്ജമാണെന്നും പുതിയ സൈനിക ഉദ്യോഗസ്ഥരുടെ പദവിയേല്‍ക്കല്‍ ചടങ്ങില്‍ ബിഎസ്എഫ് തലവന്‍ യു.കെ.ബന്‍സാല്‍ അറിയിച്ചു.
ഇന്തോ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ കള്ളനോട്ട്, മയക്ക് മരുന്നുകള്‍, ആയുധങ്ങള്‍ തുടങ്ങിയവ കടത്തുന്നുണ്ടെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
അതേസമയം ബംഗ്ലാദേശിലെ സ്ഥിതി രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശുമായി നല്ലൊരുബന്ധമാണ് ഉള്ളതെന്ന് കര്‍ത്തവ്യ നിര്‍വഹണത്തില്‍ വളരെ ഉത്തരവാദിത്തമുള്ളവരാണെന്നും മനുഷ്യക്കടത്തും അതിര്‍ത്തിവഴിയുള്ള കള്ളക്കടത്ത് തടയാന്‍ അവര്പരമാവധി ശ്രമിക്കുന്നുണ്ടെന്നും ബന്‍സാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: