പത്തനംതിട്ട: പ്ലസ്ടു പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി വിഷം കഴിച്ച് മരിച്ചു. ചിറ്റാര്‍ തെക്കേക്കര അയ്യശേരില് അജിത്ത്കുമാറിെന്റയും ബിന്ദുവിന്റേയും മകള്‍ അഞ്ജലി അജിത്കുമാര്‍ (17) ആണ് മരിച്ചത്. ചിറ്റാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു.
ഇന്നലെ ഉച്ചയോടെ ചിറ്റാറിലെ ഇന്റര്‍ നെറ്റ് കഫേയിലെത്തി റിസല്‍ട്ട് നോക്കിയപ്പോഴാണ് വിജയിച്ചിട്ടില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് വീട്ടിലെത്തിയ അഞ്ജലി കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു. അബോധാവസ്ഥയിലായ അഞ്ജലിയെ ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വൈകുന്നേരം 4.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരന്: കിഷോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: