കണ്ണൂര്‍: റവലൂഷറി മാര്‍ക്സിറ്റ് പാര്‍ട്ടി നേതാവ് കണ്ണുര്‍: ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. തലശ്ശേരി മേഖലയിലെ വളയത്തും ചൊക്ലിയിലും പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകിരിച്ചിട്ടില്ല.
കൊലപാതകത്തില്‍ ഇന്നോവ കാറിന് പുറമേ ഒരു സ്വിഫ്റ്റ് കാര്‍ കൂടി ഉപയോഗിച്ചതായി സൂചനയുണ്ട്. കോഴിക്കോട് ജില്ലയിലെ വളയം, കല്ലാച്ചി, ചെക്യാട് എന്നീ പ്രദേശങ്ങളിലെ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. ചൊക്ലിയില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് കണ്ടെടുത്തതായി പോലീസ് സ്ഥിരീകരിച്ചു.
മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ചന്ദ്രശേഖരനെ ആക്രമിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ജയിലുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ പരോള്‍ ലഭിച്ച തടവുപുള്ളികളുടെ വിവരങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് ഗൂഢാലോചന നടന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ചാണെന്നാണ് സംശയം.
കൊലപാതകം നടന്നതിന് മുമ്പും ശേഷവും ജയിലില്‍ നിന്നും ടെലിഫോണ്‍ കോളുകള്‍ പോയതായും പോലീസ് സംശയിക്കുന്നു. അടുത്തകാലത്ത് പരോളിലിറങ്ങിയ ഏകദേശം മുപ്പതോളം കേസുകളില്‍ പ്രതിയായ ഒരാളിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇയാളുടെ നേതൃത്വത്തിലുള്ള ഗൂഢോലോചന ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് നടന്നിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുശിക്ഷ കഴിഞ്ഞ ഏതാനും പേര് വളയം മേഖലയിലെ ഒരു വിവാഹ വീട്ടില്‍ കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയിരുന്നതായും പോലീസിനു സൂചന ലഭിച്ചു. ഏറ്റവും ഒടുവിലായി ചന്ദ്രശേഖരന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചയാളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഒഞ്ചിയം മേഖയിലുള്ളയാളെന്നാണ് സൂചന.
ചന്ദ്രശേഖരന്റെ ശവസംസ്കാര ചടങ്ങുകളിലും മറ്റും ഇയാള്‍ സജീവമായി പങ്കെടുത്തതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്റെ മൊബൈല്‍ ഫോണും സിംകാര്‍ഡും സൈബര്‍ ക്രൈം സെല്ലിനു കൈമാറുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: