കൊച്ചി: ജില്ലയില്‍ എന്‍1 എച്ച്1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പനി കൂടുതല്‍ വ്യാപകമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇന്‍ഫ്ലുവന്‍സ ടൈപ്പ് എ വൈറസ് കാരണമുണ്ടാകുന്ന ഒരു രോഗമാണ് എന്‍1 എച്ച്1 പനി. രോഗി തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിനാല്‍ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോഴുമാണ് രോഗപ്പകര്‍ച്ചയുണ്ടാകുന്നത്.
സാധാരണ പകര്‍ച്ചപ്പനിയുടെയും എന്‍1 എച്ച്1 പനിയുടെയും ലക്ഷണങ്ങള്‍ ഒന്നു തന്നെയാണ്. പനി, ചുമ, ശ്വാസം മുട്ടല്‍, ശരീരവേദന, തൊണ്ടവേദന, ജലദോഷം, വിറയല്‍, ക്ഷീണം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവുമുണ്ടായിരിക്കും.
രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ അതായത് ഗര്‍ഭിണികള്‍, ദീര്‍ഘകാലമായി ശ്വാസകോശരോഗം, ഹൃദയം, കരള്‍, വ്യക്ക, നാഡി-മസ്തിഷ്ക സംബന്ധമായ അസുഖമുളളവര്‍, പ്രമേഹം, ക്യാന്‍സര്‍, എച്ച്.ഐ.വി/എയ്ഡ്സ് തുടങ്ങിയ അസുഖമുളളവര്‍, മറ്റ് അസുഖങ്ങളുളള രണ്ട് വയസില്‍ താഴെ പ്രായമുളള കുട്ടികള്‍, പ്രായാധിക്യമുളളവര്‍ ഇവരില്‍ എന്‍1 എച്ച്1 പനി കൂടുതല്‍ മാരകമായി തീരാന്‍ സാധ്യതയുണ്ട്.
എന്‍1 എച്ച്1 പനിയുടെ ചികിത്സയ്ക്കായി മരുന്ന് പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. എന്‍1 എച്ച്1 പനിയെ പ്രതിരോധിക്കുന്നതിനായി രോഗലക്ഷണങ്ങളുളളവര്‍ പൂര്‍ണവിശ്രമമെടുക്കുക, പോഷകാഹാരം കഴിക്കുക ധാരാളം വെളളം കുടിക്കുക. രോഗികളും രോഗലക്ഷണമുളളവരും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈലേസ് ഉപയോഗിച്ച് മുഖം മറയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: