ഗാസിയാബാദ്: ആരുഷി-ഹേമരാജ് ഇരട്ടക്കൊല കേസില്‍ ഗാസിയാബാദ് സി.ബി.ഐ കോടതിയ്ക്ക് മുമ്പാകെ കീഴടങ്ങിയ ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാറിന് ജാമ്യം നിഷേധിച്ചു. സി.ബി.ഐ കസ്റ്റഡിലേക്കു മാറ്റിയ ഇവരെ വൈകിട്ടു നാലു മണിയോടെ ജയിലിലേക്കു കൊണ്ടുപോകും. ഗാസിയാബാദ് കോടതിയാണു ഹര്‍ജി പരിഗണിച്ചത്.
വിചാരണയ്ക്ക് ഹാജരാകത്തതിനെ തുടര്‍ന്നാണ് നൂപുറിനെതിരെ ഏപ്രില്‍ 11ന് ഗാസിയാബാദ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജാമ്യമില്ലാ വാറണ്ട് റദ്ദാക്കാന്‍ നൂപുര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളുകയും സി.ബി.ഐ പ്രത്യേക കോടതിയ്ക്ക് മുമ്പാകെ എത്രയും വേഗം കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. നൂപുറിന്റെ ഭര്‍ത്താവ് രാജേഷ് തല്‍വാറിന് നേരത്തെ മെയ് ഏഴ് വരെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
2008 മെയില്‍ നോയിഡയിലെ വസതിയിലാണ് ആരുഷിയെയും വീട്ടുജോലിക്കാരനായ ഹേമരാജിനെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. 2011 ഫെബ്രുവരിയിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍ നൂപുര്‍ എന്നിവര്‍ക്കെതിരെ വിചാരണ ആരംഭിക്കാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: