റായ്പൂര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുക്മ ജില്ലാ കളക്ടര്‍ അലക്സ് പോള്‍ മേനോന് സുരക്ഷിതനാണെന്ന് മധ്യസ്ഥര്‍ അറിയിച്ചു. മാവോയിസ്റ്റുകളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് മധ്യസ്ഥാന്‍ ഡോ. ബി.ഡി. ശര്‍മ വ്യക്തമാക്കി.
മാവോയിസ്റ്റുകളുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ബി.ഡി. ശര്‍മ്മ, പ്രൊഫ. ജി. ഹര്‍ഗോപാല്‍ എന്നിവരെ മധ്യസ്ഥരായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ വച്ചത്. ഇവര്‍ ഇന്ന് മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഛത്തീസ്ഗഡ് സര്‍ക്കാരിനെ അറിയിക്കുമെന്നാണ് മധ്യസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
കളക്ടര്‍ സുരക്ഷിതനാണെന്ന് മധ്യസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇനി ഒരു തവണ ഈ വിഷയത്തില്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്കില്ലെന്നും മധ്യസ്ഥര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് തവണയായി 17 തടവുകാരെ വിട്ടയയ്ക്കണമെന്ന ആവശ്യമാണ് മാവോയിസ്റ്റുകള്‍ സുക്മ ജില്ലാകളക്ടര്‍ അലക്സ് പോള്‍ മേനോന്റെ മോചനത്തിനായി മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് പൂര്‍ണ്ണമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
ഏപ്രില്‍ 21-നാണ് 32-കാരനായ അലക്സ് പോള്‍ മേനോനെ തട്ടിക്കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: