ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായരുടെ ബന്ധുവിനും സുഹൃത്തിനും പൊതുമേഖലാ സ്ഥാപനമായ ബി.യു.എം.എല്ലിന്റെ ഭൂമി കുറഞ്ഞ വിലയ്ക്ക് പതിച്ചു നല്‍കിയതായി ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2008ല്‍ ഭൂമി തിരികെ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ബി.യു.എം.എല്ലിന്റെ ബംഗളുരുവിലുള്ള ഭൂമിയാണ് ടി.കെ.എ നായര്‍ മൂന്നു പേര്‍ക്ക് പതിച്ചു നല്‍കിയത്. 2008ല്‍ നടന്ന ഇടപാടിന്റെ രേഖകള്‍ ലഭിച്ചുവെന്നും ഹിന്ദു പത്രം അവകാശപ്പെടുന്നു. ടി.കെ.എ നായരുടെ സഹോദരി പുത്രി പ്രീതി പ്രതിഭ, കുടുംബ സുഹൃത്ത് ഉമാദേവി നമ്പ്യാര്‍ തുടങ്ങിയവര്‍ക്കാണ് ബി.യു.എം.എല്‍ തൊഴിലാളി സംഘടനകള്‍ക്ക് വേണ്ടിയുള്ള സഹകരസംഘത്തിന്റെ ഭൂമി പതിച്ചു നല്‍കിയത്.
ടെട്ര ട്രക്ക് അഴിമതി വിവാദത്തില്‍ ആരോപണ വിധേയനായ വി.ആര്.എസ്. നടരാജനാണ് ബി.യു.എം.എല്ലിന്റെ ചെയര്മാന്. ,400 ചതുരശ്ര അടി വരുന്ന മൂന്നു സ്ഥലങ്ങള്‍ 10.80 ലക്ഷം രൂപയ്ക്കാണ് സൊസൈറ്റിയില്‍ നിന്ന് ടി.കെ.എ നായരുടെ ബന്ധുവും സുഹൃത്തും കൈപ്പറ്റിയിരിക്കുന്നതെന്ന് പത്രം ചൂണ്ടിക്കാണിക്കുന്നു.
ഭൂമി ഇടപാട് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ബി.യു.എം.എല്ലിനെ ഓഹരി ഉടമകളിലൊരാളായ കെ.എസ് പെരിയസ്വാമി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയയ്ക്കുകയായിരുന്നു. കത്ത് വിവാദമായതോടെ ടി.കെ.എ നായരുടെ ബന്ധുവും സുഹൃത്തും ഭൂമി ബി.യും.എം.എല്ലിന് തന്നെ തിരികെ നല്‍കുകയായിരുന്നു.
വാര്‍ത്തയോടു പ്രതികരിക്കാന്‍ ടി.കെ.എ. നായര്‍ തയാറായില്ല.ചില നിക്ഷിപ്ത താത്പര്യക്കാരാണ് വാര്‍ത്തയ്ക്ക് പിന്നിലെന്ന് പ്രധാനമന്ത്രിയുടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: