ന്യൂദല്‍ഹി: പ്രത്യേക തെലുങ്കാന സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം വച്ച തെലുങ്കാനയില്‍ നിന്നുള്ള എട്ട് കോണ്‍ഗ്രസ് എം.പിമാരെ നാലു ദിവസത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കി.
പൂനം പ്രഭാകര്‍, മധു യക്ഷിഗൗഡ്, എം.ജഗന്നാഥ് എന്നീ എം.പിമാരുടെ നേതൃത്വത്തിലായിരുന്നു ലോക്സഭയില്‍ പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം സഭാ നേതാവും ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജി ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, സമാജ്വാദി പാര്‍ട്ടി കക്ഷി നേതാവ്, മുലായം സിംഗ് യാദവ്, ശരത് യാദവ് (ജെ.ഡി.യു), ഗുരുദാസ് ദാസ് ഗുപ്ത (സി.പി.ഐ) തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും അനൗപചാരിക ചര്‍ച്ച നടത്തി. ഇതിനുശേഷമാണ് എം.പിമാരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് എം.പിമാരെ രണ്ടാംഘട്ട സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പൂര്‍ണമായി വിലക്കണമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ച നിര്‍ദ്ദേശമെങ്കിലും സി.പി.ഐ ഇതിനോട് വിയോജിച്ചു.
നാലു ദിവസത്തേക്ക് പുറത്താക്കിയാല്‍ മതിയെന്ന നിര്‍ദ്ദേശവും സി.പി.ഐ മുന്നോട്ട് വച്ചു. ഈ നിര്‍ദ്ദേശത്തോട് എ.ഡി.എം.കെ, എസ്.പി, ജെ.ഡി.യു എന്നീ കക്ഷികളും പിന്തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: