കൊളംബൊ: സമുദ്രാതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തടയാന്‍ രാജ്യത്തെ 5,000 മത്സ്യത്തൊഴിലാളികളെ അതിര്‍ത്തി തീരത്ത് അണി നിരത്തുമെന്നു ശ്രീലങ്കന്‍ മന്ത്രി ഡോഗ്ലസ് ദേവാനന്ദ പറഞ്ഞു.
ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്ന് അനധികൃതമായി മത്സ്യം പിടിക്കരുതെന്ന് ഇന്ത്യന്‍ മീന്‍പിടുത്തക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാലിത് കണക്കിലെടുക്കാതെ 5000 മീന്പിടുത്തക്കാരെങ്കിലും അതിര്‍ത്തികടന്ന് മത്സ്യ ബന്ധനം നടത്തിയതായി അദ്ദേഹം അറിയിച്ചു. അനധികൃതമായി ശ്രീലങ്കയുടെ മത്സ്യം പിടിച്ചെടുക്കുന്നത് ശ്രീലങ്കയുടെ മത്സ്യ സമ്പത്തിനെയും ലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെയും ബാധിക്കും. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാകാനും കാരണമാകുന്നതായി ദേവാനന്ദ് പറഞ്ഞു.
അതിര്‍ത്തി ലംഘിക്കുന്നവരെ ലങ്കന്‍ നേവി പിടികൂടി ജയിലിലടച്ചിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഏകദേശം രാമേശ്വരത്തിനടുത്തുള്ള അതിര്‍ത്തി ലംഘിച്ച് 1,000 ബോട്ടുകളിലായി എത്തി മീന്‍പിടിച്ച 5000 മീന്‍പിടുത്തക്കാര്‍ അറസ്റ്റിലായിട്ടുണ്ട്. ലങ്കന്‍ നേവിയെ കുറ്റപ്പെടുത്താനാണ് ഇന്ത്യന്‍ ഭരണകൂടം ശ്രമിക്കുന്നത്.
സമുദ്രാന്തര്‍ ഭാഗത്ത് ഇരു രാജ്യങ്ങള്‍ക്കു മിടയില്‍ അതിര്‍ത്തി തിരിച്ചിട്ടുണ്ട്. ഇതു മറികടക്കാതിരിക്കാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: