തിരുവനന്തപുരം: മന്ത്രിസഭയിലെ വകുപ്പു വിഭജനം സംബന്ധിച്ചു കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ നീങ്ങിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞു.
വകുപ്പു വിഭജനം സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ നിലനിന്നിരുന്നു. ഇപ്പോള്‍ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു. കെപിസിസി പ്രസിഡന്റില്‍ നിന്ന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സഹകരണം ലഭിച്ചിട്ടുണ്ട്. അത് എക്കാലത്തും താന്‍ പറഞ്ഞിട്ടുണ്ട്. എങ്കിലും ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിറവം വിജയത്തിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ നല്കിയ സന്ദേശം തിരിച്ചറിയാന്‍ തങ്ങള്‍ക്കായി. ജനവിശ്വാസം കാത്തു കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
മേയ് രണ്ടിനു ചേരുന്ന കെ.പി.സി.സി നിര്‍വാഹക യോഗത്തില്‍ നേതാക്കള്‍ക്ക് പരാതികള്‍ അവതരിപ്പിക്കാം. അതിനു മുന്‍പു പൊതുവേദികളിലും മാധ്യമങ്ങളിലൂടെയും പരസ്യ പ്രസ്താവനകള്‍ ഒരു കോണിലും നിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: