ന്യൂദല്‍ഹി/മുംബൈ: കേന്ദ്ര സര്‍ക്കാരിന് പൊതുമേഖലാ ്എണ്ണക്കമ്പനിയുടെ അന്ത്യശാസനം. എക്സൈസ് തീരുവ വെട്ടിക്കുറക്കുകയോ ഇന്ധന വില്പനവഴി പ്രതിദിനമുണ്ടാകുന്ന 49 കോടി രൂപയുടെ നഷ്ടം നികത്തുകയോ ചെയ്തില്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 9.60 രൂപ കൂട്ടുമെന്നാണ് ഭീഷണി.
ഉല്‍പ്പാദനച്ചെലവ് ക്രമാതീതമായി ഉയരുന്നതിനിടയിലും വില കൂട്ടാതെ പിടിച്ചുനില്‍ക്കുകയായിരുന്നു തങ്ങളെന്നും കടം വാങ്ങി രാജ്യത്തിന് വേണ്ടി ഇന്ധനം ഉല്പാദിപ്പിക്കുന്നതിന് പരിധിയുണ്ടെന്നും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അവകാശപ്പെട്ടു. പെട്രോള്‍ വില്പന വഴി തങ്ങളും ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഭാരത് പെട്രോളിയവുമെല്ലാം പ്രതിദിനം 49 കോടി രൂപയുടെ നഷ്ടം സഹിക്കുകയാണെന്ന് ഐഒസി ചെയര്മാന് ആര്.എസ്. ബുട്ടോള പറഞ്ഞു. ഡീസല്‍, ഗാര്‍ഹിക എല്‍പിജി, മണ്ണെണ്ണ, വില്‍പ്പന വഴി പ്രതിദിനം 573 കോടി രൂപ വേറെയും നഷ്ടം ഉണ്ടാകുന്നതായും എണ്ണക്കമ്പനികള്‍ അവകാശപ്പെട്ടിട്ടുണ്ട്. പെട്രോള്‍ വില നിയന്ത്രണം താല്‍ക്കാലികമായി അവസാനിപ്പിക്കുകയും ഉല്പാദനച്ചെലവും വില്‍പ്പന വിലയും തമ്മിലുളള അന്തരം നികത്താന്‍ സബ്സിഡി നല്‍കണമെന്നുമാണ് എണ്ണക്കമ്പനികളുടെ ആവശ്യം. ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങുമ്പോള്‍ വരുന്ന 14.78 രൂപയുടെ എക്സൈസ് തീരുവ സര്‍ക്കാരിന് ഒഴിവാക്കാവുന്നതാണെന്ന് ബുട്ടോള പറയുന്നു. വില വര്‍ധന ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ ചുമത്തുന്ന വാറ്റും വില്പനനികുതിയുമെല്ലാം വേണ്ടെന്നുവെക്കണമെന്നും ഐഒസി ചെയര്മാന് നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശങ്ങളൊന്നും അംഗീകരിച്ചില്ലെങ്കില്‍ അടിയന്തരമായി വില കൂട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഇതേസമയം, രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂട്ടണമെന്ന് റിസര്‍വ്ബാങ്കിന്റെ നിര്‍ദ്ദേശം. റിസര്‍വ് ബാങ്കിന്റെ 2012-13 ലെ വാര്‍ഷിക ധനനയ പ്രസ്താവനയിലാണ് കടുത്ത ജനദ്രോഹ നടപടിക്ക് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ധനകമ്മിയുടെയും ഇതുമായി ബന്ധപ്പെട്ടുള്ള അസന്തുലിതാവസ്ഥകളുടെയും പശ്ചാത്തലത്തില്‍ സാമ്പത്തിക സുസ്ഥിരതക്കായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അവയുടെ യഥാര്‍ത്ഥ ഉല്പാദനച്ചെലവിന് അനുസൃതമായി കൂട്ടണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഡി. സുബ്ബറാവു മുംബൈയില്‍ ആവശ്യപ്പെട്ടു. വിപണിയുമായി ബന്ധപ്പെട്ടാണ് പെട്രോളിന്റെ വില തീരുമാനിക്കുന്നത്. എന്നാല്‍ എല്‍പിജി, മണ്ണെണ്ണ, ഡീസല്‍ തുടങ്ങിയവയുടെ വില സര്‍ക്കാര്‍ തിരുമാനിക്കുന്നതുമൂലം സബ്സിഡിയിനത്തില്‍ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പെട്രോള്‍ വില വീണ്ടും കുത്തനെ കൂട്ടാന്‍ കേന്ദ്രം ഒരുങ്ങിയിരിക്കെയാണ് റിസര്‍വ് ബാങ്കിന്റെ കൂടി പിന്തുണ കിട്ടിയിരിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക കമ്മിയില്‍ ഉയര്‍ന്ന സബ്സിഡികള്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം സബ്സിഡി നിരക്കുകള്‍ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 5.9 ശതമാനത്തിലെത്തിയിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷം ഇത് 5.1 ശതമാനമാണ്. ഇത് ഇക്കൊല്ലം 2 ശതമാനത്തില്‍ താഴെ കൊണ്ടുവരാനും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 1.74 ശതമാനമാക്കുന്നതിനുമാണ് സര്‍ക്കാരിന്റെ ശ്രമം. ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതിചെയ്യുകയാണ്. 2012-13 ല്‍ ഇന്ധന സബ്സിഡിക്കായി കേന്ദ്രം 40,000 കോടി രൂപ മാറ്റിവെച്ചിരിക്കുന്നതായി പറയുന്നു. ബജറ്റില്‍ പറയുന്നതുപോലെ പദ്ധതിയേതര ചെലവുകള്‍ നിയന്ത്രണവിധേയമാക്കണമെങ്കില്‍ സബ്സിഡികള്‍ കുറക്കാനുള്ള പ്രതിബദ്ധത സര്‍ക്കാര്‍ നിറവേറ്റേണ്ടിവരുമെന്നും സുബ്ബറാവു അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: