ന്യൂദല്‍ഹി: സൈന്യത്തിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് വിശകലനം ചെയ്യാന്‍ മൂന്ന് സൈനിക മേധാവികളെയും പാര്‍ലമെന്റ് സമിതിയ്ക്ക് മുമ്പാകെ വിളിപ്പിക്കില്ല. മൂന്ന് സൈനികത്തലവന്മാരോടും ഏപ്രില്‍ 20നാണ് പാര്‍ലമെന്റ് സമിതിയ്ക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്.
സൈന്യവും സര്‍ക്കാരും അഭിപ്രായഭിന്നത ഉണ്ടായ സാഹചര്യത്തില്‍ സൈനികത്തലവന്മാരെ വിളിച്ചു വരുത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന സൂചനയെ തുടര്‍ന്നാണിത്. സൈന്യത്തിന് ആയുധങ്ങളുടെ ക്ഷാമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ച സാഹചര്യത്തിലാണ് സൈനിക മേധാവികളെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: