ന്യൂദല്‍ഹി: മുസ്ലീംലീഗിന് അഞ്ചാം മന്ത്രിയെ നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഇക്കാര്യം ഹൈക്കമാന്‍ഡ് ലീഗിനെ അറിയിക്കും. അഞ്ചാം മന്ത്രിയെ നല്‍കുന്നത് സാമുദായിക സമവാക്യം തകരാന്‍ ഇടയാക്കുമെന്ന കെ.പി.സി.സിയുടെ നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു.
വിഷയത്തില്‍ ലീഗിനെ അനുനയിപ്പിക്കാന്‍ പ്രത്യേക സംഘത്തെ ഹൈക്കമാന്‍ഡ് നിയോഗിച്ചു. അതേസമയം ലീഗിന് എന്തു സ്ഥാനം നല്‍കണമെന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂധനന് മിസ്ട്രി എന്നിവരടങ്ങുന്ന മൂന്നംഗ സംഘം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തും.
ഇന്നു വൈകീട്ട് ദുബായില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തുന്ന കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും മുസ്ലീംലീഗുമായുള്ള ചര്‍ച്ച. രണ്ടു ദിവസത്തിനകം യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: