ആലപ്പുഴ: രാഷ്ട്രീയത്തില്‍ സാമുദായിക ശക്തികളുടെ ഇടപെടല്‍ വര്‍ധിച്ചതായി ജെഎസ്എസ് നേതാവ് കെ.ആര്. ഗൗരിയമ്മ. ഇവയുടെ ഇടപെടല്‍ യുഡിഎഫിനെയും ബാധിച്ചു. 1957 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ഗീയ-സാമുദായിക കൂട്ടായ്മയാണ് ഈ കാലഘട്ടത്തിലുള്ളതെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ക്കു നേരിട്ടുള്ള പരിഹാരമാകുന്നില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെഎസ്എസിന്റെ തോല്‍വിക്കു പിന്നില്‍ എസ്എന്‍ഡിപിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: