ന്യൂദല്‍ഹി: വിവാദമായ ടട്ര ടക്ക് ഇടപാടില്‍ വെക്ട്രാ ഗ്രൂപ്പ് ചെയര്‍മാനും ബ്രിട്ടനിലെ പ്രവാസി ഇന്ത്യന്‍ വ്യവസായിയുമായ രവി ഋഷിയോട് രാജ്യം വിട്ടു പോകരുതെന്ന് സി.ബി.ഐ നിര്‍ദ്ദേശിച്ചു. രവി ഋഷി രാജ്യം വിടാതിരിക്കുന്നതിന് വേണ്ടി എല്ല വിമാനത്താവളങ്ങളിലും ഇതു സംബന്ധിച്ച പ്രത്യേക മുന്നറിയിപ്പ് സി.ബി.ഐ നല്കി.
പ്രതിരോധ വകുപ്പിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് രവി ഋഷി ഇപ്പോള്‍ ദല്‍ഹിയിലുണ്ട്. ഇന്നും രവി ഋഷിയെ സി.ബി.ഐ ചോദ്യം ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട രേഖകളുമായിട്ടാണ് അദ്ദേഹം സി.ബി.ഐ ആസ്ഥാനത്ത് എത്തിയത്. നേരത്തെ രണ്ടു തവണ രവി ഋഷിയെ വിളിച്ചു വരുത്തി സി.ബി.ഐ അദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
ടട്ര കമ്പനിയിലെ ഭൂരിഭാഗം ഓഹരികളും വെക്ട്ര ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. കരസേനയക്ക് ടട്ര ട്രക്കുകള്‍ വാങ്ങുന്നതിന് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ലഭിച്ചുവെന്ന കരസേന മേധാവി ജനറല്‍ വി.കെ.സിംഗിന്റെ വെളിപ്പെടുത്തലിന്മേലാണ് സി.ബി.ഐ കേസെടുത്തത്.
രണ്ടു ഭാഗങ്ങളായാണ് ഈ കേസ് സിബിഐ അന്വേഷിക്കുന്നത്. ഒന്ന് ഇടപാടു സംബന്ധിച്ച ക്രമക്കേടുകളും മറ്റൊന്ന് കൈക്കൂലി സംബന്ധിച്ച ആരോപണങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: