തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പ്രശ്നാധിഷ്ടിത മുല്യാധിഷ്ടിത സമദൂരനയമായിരിക്കും സ്വീകരിക്കുകയെന്ന് ലത്തീന്‍ കത്തോലിക്ക രൂപത വ്യക്തമാക്കി. ശെല്‍വരാജിന്റെ രാജി ഒഴിവാക്കാമായിരുന്നുവെന്നും രൂപത പ്രതിനിധികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ലത്തീന്‍ രൂപത രാഷ്ട്രീയകാര്യ സമിതി യോഗമാണ് ശെല്‍വരാജിന്റെ രാജി ചര്‍ച്ച ചെയ്തത്. ശെല്‍വരാജ് മികച്ച എം.എല്‍.എ ആയിരുന്നുവെന്നും രാജി നിര്‍ഭാഗ്യകരമായി പോയെന്നുമാണ് രൂപതയുടെ വിലയിരുത്തല്‍.
ഈശ്വരനിലും സഭയിലും വിശ്വാസമുള്ളവര്‍ക്കു വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്കറിയാം. ആരെ പിന്തുണയ്ക്കണമെന്നു സഭ തീരുമാനിച്ചിട്ടില്ല. സഭാ തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്നും രൂപത അധികാരികള്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമുദായിക സന്തുലനം പാലിക്കണം.
മന്ത്രിസഭയില്‍ ലത്തീന്‍ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ല്ലെന്ന പരാതി രൂപതയ്ക്കുണ്ട്. അതേസമയം ചില രാഷ്ട്രീയ നേതാക്കള്‍ മതമേലധ്യക്ഷന്മാരെ പരസ്യമായി അവഹേളിക്കുന്ന പ്രവണത നിര്‍ത്തണമെന്നും രൂപത അധികാരികള്‍ ആവശ്യപ്പെട്ടു. രൂപതയ്ക്ക് ഒരു പാര്‍ട്ടിയോടും അടുപ്പമോ അകല്‍ച്ചയോ ഇല്ലെന്നും രൂപത വികാരി ജനറല്‍ ജി.കൃസ്തുദാസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: