ന്യൂദല്‍ഹി: ഇറാനിലെയും സിറിയയിലെയും പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ഇന്നലെ ദല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറിയയില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ആശങ്ക അറിയിച്ചു. സിറിയയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിന് രാഷ്ട്രീയ പ്രക്രിയകളിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഇറാനിലെ ആണവപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സ്ഥിതിവിശേഷങ്ങളെക്കുറിച്ചും ഉച്ചകോടിയില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.
ആണവോര്‍ജത്തിന്റെ ഉപയോഗം സമാധാനപരമായിക്കാന് ഇറാന് ശ്രമിക്കണമെന്നും ആണവ വിഷയത്തില്‍ പ്രമേയത്തെ പിന്തുണക്കുന്നത് രാഷ്ട്രീയപരമായും നയതന്ത്രപരമായ ചര്‍ച്ചകളിലൂടെയാണെന്നും അടുത്തിടെയുണ്ടായ യുഎന്‍ സുരക്ഷാ സമിതിയുടെ പ്രമേയങ്ങളെക്കുറിച്ചും ബ്രിക്സ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ സമാധാന പുരോഗതിക്കും രാഷ്ട്രീയ സാമ്പത്തിക പ്രാധാന്യത്തിനുംവേണ്ടി ഇറാന് വലിയ പങ്ക് വഹിക്കേണ്ടതുണ്ടെന്നും ആഗോള സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗമെന്ന നിലയില്‍, അതിന്റെ ഭാഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്നും രാജ്യങ്ങള്‍ പറഞ്ഞു.
സിറിയയിലെ ഇപ്പോഴുള്ള സ്ഥിതിഗതികളെക്കുറിച്ച് ആശങ്ക അറിയിച്ച നേതാക്കള്‍, രാജ്യത്തെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് സമാധാനപരമായ മാര്‍ഗം ചര്‍ച്ചയാണെന്നും ഇതുവഴി ആഗോള താല്പര്യം സംരക്ഷിക്കാന്‍ സാധിക്കുമെന്നും ഇത് സിറിയയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹങ്ങളും രാഷ്ട്രത്തിന്റെ വ്യക്തിത്വവും പരമാധികാരവും സംരക്ഷിക്കാന്‍ സാധിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭയും അറബ് ലീഗും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നതായും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ചര്‍ച്ചകള്‍ ഉള്‍പ്പെടുത്തണമെന്നും അതിലൂടെ പുതിയ സമാധനാന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ലോകരാജ്യങ്ങള്‍ വ്യക്തമാക്കി. വിദേശ ഇടപെടലുകള്‍ സിറിയന്‍ പ്രശ്നത്തില്‍ കൈകടത്തുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച റഷ്യന്‍ പ്രസിഡന്റ് ദിമിത്രി സൈനിക നടപടികളെയും നിശിതമായി വിമര്‍ശിച്ചു.
ഇന്ത്യയെക്കൂടാതെ ചൈനീസ് പ്രസിഡന്റ് ഹൂജിന്റാവോ, റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെഡ്വദേവ്, ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മാ റൊാസ്ഫ്, സൗത്താഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമാ എന്നീ നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: