സോള്‍: ഇന്ത്യയുടെ ആണവ-സൗര മേഖലയില്‍ നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് ദക്ഷിണ കൊറിയന്‍ വ്യവസായികളെ ക്ഷണിച്ചു. കൊറിയയില്‍ നിന്നുള്ള നിക്ഷേപകരെ ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും മന്മോഹന് സിങ് പറഞ്ഞു.
കൊറിയയിലെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് ഇന്ത്യയിലെ വ്യവസായ അനുകൂല സാഹചര്യത്തെ കുറിച്ച് മന്മോഹന് സിങ് വിശദീകരിച്ചത്. കൊറിയന്‍ ഇലകട്രിക് പവര്‍ കോര്‍പ്പറേഷന്റെ മേധാവിയായ കിം ജൂങ്ങ് ക്യും യോഗത്തില്‍ പങ്കെടുത്തു.
കൊറിയയുടെ പ്രകൃതി സൗഹാര്‍ദ്ദ സംരഭങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വ്യവസായ സംരഭങ്ങള്‍ക്ക് അനന്ത സാദ്ധ്യതകളാണ് ഇന്ത്യയില്‍ ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയിലെ 12 ബില്യണ്‍ ഡോളറിന്റെ പോസ്കോ സ്റ്റീല്‍ പദ്ധതി എതിര്‍പ്പുകളെ തുടര്‍ന്ന് വൈകുന്നതില്‍ കമ്പനികള്‍ ആശങ്ക ഉയര്‍ത്തി. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മന്മോഹന് പറഞ്ഞു.
കെപ്കൊയെ കൂടാതെ സാംസങ്ങ് ഇലക്ട്രോണിക്സ്,ടാറ്റാ ദെയ്വു ഹ്യൂണ്ടായി മോട്ടോര്‍സ് ,ദൂസന് ഹെവി ഇന്‍ഡസ്ട്രീസ് എന്നിവയിലെ വ്യവസായ പ്രമുഖരും പങ്കെടുത്തു. ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയില്‍ സ്ഥലം നല്‍കണമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലൂ മൗങ്ങ് ബാക് മന്‍മോഹന്‍സിങുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: