തലൈമന്നാര്‍(ശ്രീലങ്ക): പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയെന്ന നേട്ടം ഇനി ചേര്‍ത്തല സ്വദേശി എസ്.പി. മുരളീധരന് സ്വന്തം. പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച്് 14 മണിക്കൂറും 25 മിനിട്ടും കൊണ്ടാണ് മുരളീധരന് ചരിത്ര നേട്ടം സ്വന്തമാക്കിയത്. പാക് കടലിടുക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ നീന്തിക്കടക്കുന്ന താരമെന്ന പദവി സ്വന്തമാക്കാന്‍ പക്ഷേ മുരളീധരനായില്ല. 12 മണിക്കൂര്‍ 33 മിനിട്ടുകൊണ്ട് നീന്തിക്കടന്ന ആന്ധ്ര ഡിജിപി രാജീവ് ത്രിവേദിയുടെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.
ശ്രീലങ്കയിലെ തലൈമാന്നാറില്നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 1.55ന് നീന്തല്‍ ആരംഭിച്ച മുരളീധരന്റെ ദൗത്യം വൈകുന്നേരം 4.20ന് തമിഴ്നാട്ടിലെ ധനുഷ്കോടിയില്‍ പൂര്‍ത്തിയായി. ഒമ്പതു മണിക്കൂര്‍ കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി റെക്കോര്ഡിടാനായിരുന്നു ലക്ഷ്യം. 31 കിലോമീറ്ററായിരുന്നു മറികടക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം ദിശമാറി 10 കിലോമീറ്റര്‍ അധികദൂരം നീന്തേണ്ടി വന്നു. സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നതും ഒഴുക്കിന്റെ ദിശയുമാണ് കണക്കുകൂട്ടല്‍ തെറ്റിച്ചത്.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നതോടെയാണ് ഒഴുക്ക് എതിര്ദിശയിലായത്. കോസ്റ്റ്ഗാര്‍ഡ് ചീഫ് കമാന്‍ഡര്‍ മോറെയുടെ നേതൃത്വത്തിലാണ് മുരളീധരനെ ധനുഷ്കോടിയില്‍ സ്വീകരിച്ചത്. ഇന്ത്യന്‍, ശ്രീലങ്കന്‍ നാവികസേനകള്‍, കോസ്റ്റ് ഗാര്‍ഡ് യൂണിറ്റുകള്‍, മധുര സ്വിമ്മിംഗ് അസോസിയേഷന്, സ്വിമ്മിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ സഹകരണം നിര്‍ണായകമായി. നിരീക്ഷകന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്പോര്‍ട്സ് മന്ത്രാലയമാണ് നേട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: