Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൃതദേഹത്തോട്‌ അനാദരവ്‌ : ബിഷപ്പിനും വികാരിക്കുമെതിരെ പോലീസ്‌ കേസെടുത്തു

Janmabhumi Online by Janmabhumi Online
Mar 7, 2012, 10:40 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ചാലക്കുടി : മൃതദേഹത്തോട്‌ അനാദരവ്‌ കാട്ടിയ ഇരിങ്ങാലക്കുട രൂപത ബിഷപ്പിനും പുളിങ്കര സെന്റ്‌ മേരീസ്‌ പള്ളി വികാരിക്കുമെതിരെ വെള്ളിക്കുളങ്ങര പോലീസ്‌ കേസെടുത്തു. കോടശ്ശേരി പഞ്ചായത്തിലെ പൊന്നമ്പിയോളി സ്വദേശി കൂട്ടാടി വീട്ടില്‍ ദേവസ്സിക്കുട്ടി മകന്‍ പൗലോസ്‌ (52) ഗൂഡല്ലൂരില്‍ കാവല്‍മാടത്തിന്‌ തീപിടിച്ച്‌ മരിച്ചതിനെത്തുടര്‍ന്ന്‌ പുളിങ്കര പള്ളിവികാരി സഭാപരമായ സംസ്കാരചടങ്ങ്‌ നിഷേധിച്ച്‌ പള്ളിപൂട്ടിയ സംഭവത്തിലാണ്‌ വികാരി ഫാ.പോള്‍ ചെറുവത്തൂരിനെ ഒന്നാം പ്രതിയും അതിന്‌ നിര്‍ദ്ദേശം നല്‍കിയകുറ്റത്തിന്‌ ഇരിങ്ങാലക്കുട ബിഷപ്പ്‌ പോളി കണ്ണൂക്കാടനെ രണ്ടാംപ്രതിയാക്കി ഐപിസി 297-ാ‍ം വകുപ്പനുസരിച്ച്‌ മൃതദേഹത്തോട്‌ അനാദരവ്‌ കാണിച്ചതിന്‌ കേസെടുത്തിരിക്കുന്നത്‌. ഒരു വര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന കേസാണിത്‌. മരിച്ച പൗലോസിന്റെ ഇളയസഹോദരന്‍ സണ്ണി കാത്തലിക്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ.ജോയി എന്നിവരുടെ പരാതിയെതുടര്‍ന്നാണ്‌ വെള്ളിക്കുളങ്ങര എസ്‌ഐ: എം.ഐ.ബേബി കേസെടുത്തിരിക്കുന്നത്‌.

പോലീസ്‌ ചാലക്കുടി മജിസ്ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നത്‌ ഇങ്ങനെയാണ്‌: വര്‍ഷങ്ങളായി ഗൂഡല്ലൂരില്‍ താമസിച്ച്‌ ഭൂമിപാട്ടത്തിനെടുത്ത്‌ കൃഷിനടത്തി വരുന്നതിനിടയിലാണ്‌ ഷെഡിന്‌ തീപിടിച്ചത്‌. കഴിഞ്ഞ മാസം 24 നാണ്‌ മരണപ്പെട്ടത്‌. വിവരമറിഞ്ഞപ്പോള്‍ തന്നെ വീട്ടുകാര്‍ വികാരിയച്ചനെ വിവരമറിയിക്കുകയും മൃതദേഹം തറവാട്ടില്‍ കൊണ്ടുവന്ന്‌ ഇവിടെ സംസ്കരിക്കാന്‍ എന്തെങ്കിലും നിയമതടസ്സം ഉണ്ടോയെന്ന്‌ അന്വേഷിച്ചപ്പോള്‍ ഗൂഡല്ലൂര്‍ പള്ളിയിലെ വികാരിയുടെ കത്തും പോസ്റ്റ്മോര്‍ട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റടക്കം കൊണ്ടുവന്നാല്‍ മതിയെന്നായിരുന്നു മറുപടി.

അതനുസരിച്ച്‌ 25ന്‌ പുലര്‍ച്ചെ മൃതദേഹം നാട്ടിലെത്തിച്ചു. മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ പുലര്‍ച്ചെതന്നെ പള്ളിവികാരിയെ കാണിച്ചു. വായിച്ച്‌ നോക്കിയ വികാരി നിലപാട്‌ മാറ്റുകയായിരുന്നു. തുടര്‍ന്ന്‌ പൗലോസിന്റെ സഹോദരന്മാരായ സണ്ണി, ജോസ്‌, റപ്പായി, ജോണ്‍സണ്‍, അയല്‍ക്കാരന്‍ പയ്യപ്പിള്ളി ജോസഫ്‌ എന്നിവര്‍ വികാരിയുടെ കത്തുമായി ഇരിങ്ങാലക്കുട ബിഷപ്പിനെ കണ്ട്‌ പരാതി പറഞ്ഞപ്പോള്‍ അച്ചന്‍മാര്‍ ആരും സംസ്കാരത്തിന്‌ വരില്ല എന്ന്‌ ബിഷപ്പ്‌ അറിയിച്ചു. എന്നാല്‍ സഹോദരന്മാരെ ആശ്വസിപ്പിക്കേണ്ട ബിഷപ്പ്‌ അവരെ കളിയാക്കിക്കൊണ്ട്‌ ഏഴാം ചരമദിനം ഗംഭീരമായി നടത്താം എന്നാണ്‌ പറഞ്ഞത്‌.

മരിച്ച പൗലോസും ഭാര്യയും കുട്ടികളും അടക്കം ഗൂഡല്ലൂരിലാണ്‌ താമസമെങ്കിലും ഇടക്ക്‌ നാട്ടില്‍ വരികയും ഇവിടത്തെ കുടുംബ രജിസ്റ്ററില്‍ പേര്‌ നിലവിലുള്ളതുമാണ്‌. പരേതന്റെ മകന്‍ മന്ദബുദ്ധിയാണ്‌. ശവസംസ്കാരയാത്ര ഉച്ചക്ക്‌ ഒന്നരയോടെ പള്ളിയില്‍ എത്തിയപ്പോള്‍ വികാരിയച്ചന്‍ മൃതദേഹത്തോട്‌ അനാദരവും അവഹേളനവും കാണിച്ച്‌ പള്ളിയുടെ വാതിലും മറ്റും പൂട്ടി പുറത്ത്‌ പോയി. വിശ്വാസികള്‍ ശവമഞ്ചം പള്ളിയില്‍ വെച്ച്‌ കാത്തിരുന്നുവെങ്കിലും അച്ചന്‍ വരികയോ പകരം മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നറിഞ്ഞ വിശ്വാസികള്‍ മൃതദേഹം ശലക്കല്ലറയില്‍ വെച്ച്‌ സ്ലാബിട്ട്‌ മൂടുകയായിരുന്നു.

പുളിങ്കര സംഭവത്തില്‍ കൂട്ടാടി സണ്ണിയുടെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന വിശ്വാസികളുടെ യോഗം ശക്തമായി പ്രതിഷേധിച്ചു.
ജോയിന്റ്‌ ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ആന്റോ കോക്കാട്ട്‌, കേരള കാത്തലിക്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ.ജോയി, വി.എ.ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. മേല്‍നടപടികള്‍ക്കായി ബിജു കൂട്ടാടി, ഷിജു ചില്ലായി, സാബു പരിയാടന്‍, വര്‍ഗ്ഗീസ്‌ കുട്ടാടി എന്നിവരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും സംഭവത്തില്‍ പ്രതിഷേധിച്ച്‌ രൂപത ആസ്ഥാനത്തേക്കും പഞ്ചായത്ത്‌ ഓഫീസിലേക്കും മാര്‍ച്ച്‌ നടത്തുവാനും തീരുമാനിച്ചു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

United Kingdom and India flag together realtions textile cloth fabric texture
Business

സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തിലാവുന്നതോടെ നാലുവര്‍ഷത്തിനുളളില്‍ ഇന്ത്യ- ബ്രിട്ടന്‍ വ്യാപാരം ഇരട്ടിയാകുമെന്ന് നിഗമനം

Local News

200 സൈക്കിൾ പമ്പുകൾക്കകത്ത് 24 കിലോ കഞ്ചാവ് കുത്തിനിറച്ച നിലയിൽ കണ്ടെത്തി : ആലുവയിൽ നാല് ബംഗാളികൾ അറസ്റ്റിൽ

Kerala

‘സഫേമ’ പ്രകാരം ലഹരി മാഫിയാ സംഘത്തലവന്‍ അറബി അസീസിന്‌റെയും ഭാര്യയുടേയും സ്വത്തു കണ്ടുകൊട്ടി

Kerala

എന്‍ പ്രശാന്തിനെ്‌റെ സസ്‌പെന്‍ഷന്‍ നീട്ടല്‍: കേന്ദ്ര അനുമതി നേടിയോയെന്ന് വ്യക്തമാക്കാതെ സംസ്ഥാന സര്‍ക്കാര്‍

Kerala

മുണ്ടക്കൈ, ചുരല്‍മൈല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് വാടക മുടങ്ങി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

15 കാരിയെ തട്ടിക്കൊണ്ട് പോയ ശേഷം വിറ്റെന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി

40 പാക് സൈനികരെ വധിച്ചു; 100ല്‍പരം പാക് ഭീകരരെ വധിച്ചു; ഓപ്പറേഷൻ സിന്ദൂറിൽ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു: സേന മേധാവികള്‍

ഫോര്‍ട്ടുകൊച്ചി ബീച്ച് റോഡില്‍ ചെറുവള്ളം കത്തി നശിച്ചു

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ട, ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ വിട്ടുകൊടുക്കില്ലെന്നും ആന്റോ ആന്‌റണി

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

ഉച്ചമയക്കം ഓർമശക്തി കൂട്ടുമോ?

പുറമേ നിന്നു നോക്കുമ്പോള്‍ കാണുന്ന പാകിസ്ഥാനിനെ കിര്‍ന കുന്ന് (ഇടത്ത്) കിര്‍ന കുന്നിന്‍റെ ഉപഗ്രഹചിത്രം. ഇതിനകത്ത് രഹസ്യമായി പാകിസ്ഥാന്‍ നിര്‍മ്മിച്ചിട്ടുള്ള ബങ്കറുകളുടെയും അതിനകത്തെ ആണവശേഖരത്തിന്‍റെയും അടയാളപ്പെടുത്തിയ ചിത്രം (വലത്ത്)

പുറത്തുനിന്ന് നോക്കിയാല്‍ വിജനമായ കുന്ന്, പക്ഷെ കിര്‍ന കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാനും യുഎസും ഞെട്ടി;ഉടനെ വെടിനിര്‍ത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies