Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൃതദേഹത്തോട്‌ അനാദരവ്‌ : ബിഷപ്പിനും വികാരിക്കുമെതിരെ പോലീസ്‌ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2012, 10:40 pm IST
in Kerala

ചാലക്കുടി : മൃതദേഹത്തോട്‌ അനാദരവ്‌ കാട്ടിയ ഇരിങ്ങാലക്കുട രൂപത ബിഷപ്പിനും പുളിങ്കര സെന്റ്‌ മേരീസ്‌ പള്ളി വികാരിക്കുമെതിരെ വെള്ളിക്കുളങ്ങര പോലീസ്‌ കേസെടുത്തു. കോടശ്ശേരി പഞ്ചായത്തിലെ പൊന്നമ്പിയോളി സ്വദേശി കൂട്ടാടി വീട്ടില്‍ ദേവസ്സിക്കുട്ടി മകന്‍ പൗലോസ്‌ (52) ഗൂഡല്ലൂരില്‍ കാവല്‍മാടത്തിന്‌ തീപിടിച്ച്‌ മരിച്ചതിനെത്തുടര്‍ന്ന്‌ പുളിങ്കര പള്ളിവികാരി സഭാപരമായ സംസ്കാരചടങ്ങ്‌ നിഷേധിച്ച്‌ പള്ളിപൂട്ടിയ സംഭവത്തിലാണ്‌ വികാരി ഫാ.പോള്‍ ചെറുവത്തൂരിനെ ഒന്നാം പ്രതിയും അതിന്‌ നിര്‍ദ്ദേശം നല്‍കിയകുറ്റത്തിന്‌ ഇരിങ്ങാലക്കുട ബിഷപ്പ്‌ പോളി കണ്ണൂക്കാടനെ രണ്ടാംപ്രതിയാക്കി ഐപിസി 297-ാ‍ം വകുപ്പനുസരിച്ച്‌ മൃതദേഹത്തോട്‌ അനാദരവ്‌ കാണിച്ചതിന്‌ കേസെടുത്തിരിക്കുന്നത്‌. ഒരു വര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന കേസാണിത്‌. മരിച്ച പൗലോസിന്റെ ഇളയസഹോദരന്‍ സണ്ണി കാത്തലിക്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ.ജോയി എന്നിവരുടെ പരാതിയെതുടര്‍ന്നാണ്‌ വെള്ളിക്കുളങ്ങര എസ്‌ഐ: എം.ഐ.ബേബി കേസെടുത്തിരിക്കുന്നത്‌.

പോലീസ്‌ ചാലക്കുടി മജിസ്ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നത്‌ ഇങ്ങനെയാണ്‌: വര്‍ഷങ്ങളായി ഗൂഡല്ലൂരില്‍ താമസിച്ച്‌ ഭൂമിപാട്ടത്തിനെടുത്ത്‌ കൃഷിനടത്തി വരുന്നതിനിടയിലാണ്‌ ഷെഡിന്‌ തീപിടിച്ചത്‌. കഴിഞ്ഞ മാസം 24 നാണ്‌ മരണപ്പെട്ടത്‌. വിവരമറിഞ്ഞപ്പോള്‍ തന്നെ വീട്ടുകാര്‍ വികാരിയച്ചനെ വിവരമറിയിക്കുകയും മൃതദേഹം തറവാട്ടില്‍ കൊണ്ടുവന്ന്‌ ഇവിടെ സംസ്കരിക്കാന്‍ എന്തെങ്കിലും നിയമതടസ്സം ഉണ്ടോയെന്ന്‌ അന്വേഷിച്ചപ്പോള്‍ ഗൂഡല്ലൂര്‍ പള്ളിയിലെ വികാരിയുടെ കത്തും പോസ്റ്റ്മോര്‍ട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റടക്കം കൊണ്ടുവന്നാല്‍ മതിയെന്നായിരുന്നു മറുപടി.

അതനുസരിച്ച്‌ 25ന്‌ പുലര്‍ച്ചെ മൃതദേഹം നാട്ടിലെത്തിച്ചു. മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ പുലര്‍ച്ചെതന്നെ പള്ളിവികാരിയെ കാണിച്ചു. വായിച്ച്‌ നോക്കിയ വികാരി നിലപാട്‌ മാറ്റുകയായിരുന്നു. തുടര്‍ന്ന്‌ പൗലോസിന്റെ സഹോദരന്മാരായ സണ്ണി, ജോസ്‌, റപ്പായി, ജോണ്‍സണ്‍, അയല്‍ക്കാരന്‍ പയ്യപ്പിള്ളി ജോസഫ്‌ എന്നിവര്‍ വികാരിയുടെ കത്തുമായി ഇരിങ്ങാലക്കുട ബിഷപ്പിനെ കണ്ട്‌ പരാതി പറഞ്ഞപ്പോള്‍ അച്ചന്‍മാര്‍ ആരും സംസ്കാരത്തിന്‌ വരില്ല എന്ന്‌ ബിഷപ്പ്‌ അറിയിച്ചു. എന്നാല്‍ സഹോദരന്മാരെ ആശ്വസിപ്പിക്കേണ്ട ബിഷപ്പ്‌ അവരെ കളിയാക്കിക്കൊണ്ട്‌ ഏഴാം ചരമദിനം ഗംഭീരമായി നടത്താം എന്നാണ്‌ പറഞ്ഞത്‌.

മരിച്ച പൗലോസും ഭാര്യയും കുട്ടികളും അടക്കം ഗൂഡല്ലൂരിലാണ്‌ താമസമെങ്കിലും ഇടക്ക്‌ നാട്ടില്‍ വരികയും ഇവിടത്തെ കുടുംബ രജിസ്റ്ററില്‍ പേര്‌ നിലവിലുള്ളതുമാണ്‌. പരേതന്റെ മകന്‍ മന്ദബുദ്ധിയാണ്‌. ശവസംസ്കാരയാത്ര ഉച്ചക്ക്‌ ഒന്നരയോടെ പള്ളിയില്‍ എത്തിയപ്പോള്‍ വികാരിയച്ചന്‍ മൃതദേഹത്തോട്‌ അനാദരവും അവഹേളനവും കാണിച്ച്‌ പള്ളിയുടെ വാതിലും മറ്റും പൂട്ടി പുറത്ത്‌ പോയി. വിശ്വാസികള്‍ ശവമഞ്ചം പള്ളിയില്‍ വെച്ച്‌ കാത്തിരുന്നുവെങ്കിലും അച്ചന്‍ വരികയോ പകരം മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നറിഞ്ഞ വിശ്വാസികള്‍ മൃതദേഹം ശലക്കല്ലറയില്‍ വെച്ച്‌ സ്ലാബിട്ട്‌ മൂടുകയായിരുന്നു.

പുളിങ്കര സംഭവത്തില്‍ കൂട്ടാടി സണ്ണിയുടെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന വിശ്വാസികളുടെ യോഗം ശക്തമായി പ്രതിഷേധിച്ചു.
ജോയിന്റ്‌ ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ആന്റോ കോക്കാട്ട്‌, കേരള കാത്തലിക്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ.ജോയി, വി.എ.ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. മേല്‍നടപടികള്‍ക്കായി ബിജു കൂട്ടാടി, ഷിജു ചില്ലായി, സാബു പരിയാടന്‍, വര്‍ഗ്ഗീസ്‌ കുട്ടാടി എന്നിവരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും സംഭവത്തില്‍ പ്രതിഷേധിച്ച്‌ രൂപത ആസ്ഥാനത്തേക്കും പഞ്ചായത്ത്‌ ഓഫീസിലേക്കും മാര്‍ച്ച്‌ നടത്തുവാനും തീരുമാനിച്ചു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.